തലശ്ശേരി: നഗരസഭയിൽ നിന്നും കടകൾ ഏറ്റെടുത്തവർ നിയമവിരുദ്ധമായി കൈമാറുന്നത് വഴിയുണ്ടാകുന്നത് കോടികളുടെ നികുതിനഷ്ടം. നഗരസഭയുടെ അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ളക്സുകളിലെ കടമുറികൾ കൈമാറ്റം ചെയ്താണ് നഗരസഭയെ ഇത്തരത്തിൽ കബളിപ്പിക്കുന്നത്. നഗരസഭാധികൃതരാകട്ടെ ഇതിനെതിരെ ചെറുവിരൽ അനക്കാനാവാത്ത നിസ്സഹായതയിലുമാണ്.
പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിലുള്ള ഒട്ടുമിക്ക മുറികളുടെയും കൈവശക്കാർ ഇതിന്റെ യഥാർത്ഥ അവകാശികളല്ലെന്നാണ് പറയുന്നത്. ഇത്തരം ഇടപാടിലൂടെ അവകാശികളാവുന്നവർ കോംപ്ളക്സിലെ പല മുറികളും തിരിച്ചറിയാനാവാത്ത രീതിയിൽ പുതുക്കി പണിതുകഴിഞ്ഞു. കെട്ടിടത്തിന്റെ ബാഹ്യഘടനയിൽ മാറ്റം വരുത്താത്ത നിർമ്മാണം അനുവദനീയമാണെങ്കിലും മുൻകൂട്ടി അനുവാദം വാങ്ങണം. എന്നാൽ അനുവാദമില്ലാതെയും ചിലർ രൂപമാറ്റം വരുത്തുകയാണിവിടെ.
ഇത്തരത്തിൽ വാങ്ങിയ ചില മുറികൾ ഗോഡൗണുകളായും മാറിയിട്ടുണ്ട്. ഷോപ്പിംഗ് കോംപ്ളക്സ് എന്ന സങ്കൽപ്പത്തിന് തന്നെ വിപരീതമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |