SignIn
Kerala Kaumudi Online
Friday, 19 April 2024 9.22 AM IST

ഗെയിൽ പൈപ്പ് ലൈൻ: കഞ്ചിക്കോട്ടെ വ്യവസായ മേഖലയ്ക്ക് ഡിസംബറിൽ പൈപ്പിലൂടെ ഗ്യാസെത്തും

gas-

 കനാൽ പിരിവിലെ സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി

പാലക്കാട്: ജില്ലയിലെ ഗെയിൽ പൈപ്പ്‌ ലൈനിന്റെ ജോലികൾ അതിവേഗം പുർത്തിയാക്കി കമ്മിഷനിംഗ് നടത്താൻ തയ്യാറെടുത്ത് അധികൃതർ. ഇതിന്റെ ഭാഗമായി പൈപ്പ് ലൈൻ കമ്മിഷൻ ചെയ്യുന്നതിന് പെസോയുടെ (പെട്രോളിയം ആൻഡ് എക്സ്‍പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) അനുമതിക്കായുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പദ്ധതി കമ്മിഷൻ ചെയ്താൽ കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് ഈ വർഷം അവസാനം പൈപ്പിലൂടെ ഗ്യാസ് എത്തും. അദാനി ഗ്രൂപ്പിന്റെ വാളയാർ കനാൽ പിരിവിലെ സ്റ്റേഷൻ സെപ്റ്റംബറിൽ പൂർത്തിയാകും. ഇവിടെ നിന്നാണ് കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലേക്ക് ഗ്യാസ് എത്തിക്കുക.

കൊച്ചി - കൂറ്റനാട് - മംഗലാപുരം വഴി 444 കിലോ മീറ്ററാണ്‌ ഗെയിൽ പൈപ്പ്‌ ലൈനിന്റെ ആകെ ദൂരം. ഏഴ് ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. ഇതിൽ പാലക്കാട്‌ - കൂറ്റനാട് മുതൽ വാളയാർവരെ നീളുന്ന പൈപ്പ് ലൈനിന്റെ (94 കിലോമീറ്റർ) നിർമ്മാണം ഏപ്രിലിൽ പൂർത്തിയായിരുന്നു. വാളയാറിൽ നിന്ന്‌ കോയമ്പത്തൂരിലേക്ക്‌ ഗ്യാസ്‌ എത്തിക്കുന്ന പൈപ്പ് ലൈൻ നിർമ്മാണ ജോലികൾ അവസാനഘട്ടത്തിലാണ്‌. 12 കിലോമീറ്ററുള്ള പൈപ്പ് ലൈനിന്റെ അഞ്ച്‌ കിലോമീറ്റർ കേരളത്തിലാണ്‌. തമിഴ്‌നാട്ടിലുള്ള ഏഴു കിലോമീറ്ററിൽ ഒരു കിലോമീറ്റർ മാത്രമാണ്‌ ഇനി പൂർത്തിയാക്കാനുള്ളത്‌. കോയമ്പത്തൂരിലേക്കുള്ള ഗ്യാസ്‌ വിതരണം ഇന്ത്യൻ ഓയിൽ കോർപറേഷ‌ൻ നിർവഹിക്കും.

 ആദ്യം നഗരത്തിൽ പിന്നീട് ഗ്രാമങ്ങളിലേക്കും

കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലേക്ക് നേരിട്ട് പ്രകൃതിവാതകം എത്തിച്ച ശേഷം നഗരത്തിലെ വീടുകൾക്കും പിന്നീട് ഗ്രാമങ്ങളിലേക്കും ഗ്യാസ് വിതരണം ചെയ്യും. സബ്‌സ്‌റ്റേഷൻ വഴിയാണ് വീടുകളിലേക്കും വാഹനങ്ങളിലേക്ക്‌ (ലോക്കൽ കണക്‌ഷൻ) വാതകം എത്തിക്കുക. പ്രകൃതിവാതകം ഗ്യാസ് കമ്പനികളിലും വീടുകളിലും എത്തിക്കാൻ ജില്ലയിൽ അഞ്ചിടങ്ങളിൽ സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്. വാണിയംകുളം, ലെക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ, പുതുശേരി എന്നിവിടങ്ങളിലാണ് സ്റ്റേഷൻ വരുക. ഇതിന്റെ ജോലികളും പുരോഗമിക്കുകയാണ്.

 കൊച്ചിയിലെ വ്യവസായ ശാലകൾക്ക്‌ പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈൻ വിന്യാസമായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. ഇത് 2013 ആഗസ്റ്റ് 25ന് കമ്മിഷൻ ചെയ്തു.

 രണ്ടാംഘട്ടമായ കൊച്ചി - മംഗളൂരു ലൈൻ ജനുവരി അഞ്ചിന്‌ നാടിന്‌ സമർപ്പിച്ചു. ഗെയിൽ പൈപ്പുലൈൻ കേരളത്തിലൂടെ പോകുന്നത്‌ 510 കിലോമീറ്ററാണ്‌.

 മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ വീടുകളിലും വ്യവസായസ്ഥാപനങ്ങളിലും പൈപ്ഡ്‌‌ നാച്വറൽ ഗ്യാസും (പിഎൻജി) പമ്പുകളിലൂടെ കംപ്രസ്‌ഡ്‌ നാച്വറൽ ഗ്യാസും (സിഎൻജി) വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ്‌ പദ്ധതി കൂടുതൽ ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കാനാകും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.