തിരുവനന്തപുരം: 80 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്‌സിനേഷൻ കഴിഞ്ഞ ജില്ലകളിൽ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആന്റിജൻ പരിശോധന വ്യാപകമാക്കും. കടകൾ, മാളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ട്രാൻസിറ്റ് സൈറ്റുകൾ തുടങ്ങിയ ഉയർന്ന സാമൂഹിക സമ്പർക്കമുള്ള ആളുകളെയാണ് പരിശോധിക്കുന്നത്. 80 ശതമാനം വാക്‌സിനേഷൻ പിന്നിട്ട തദ്ദേശസ്ഥാപനങ്ങളിലും സമാനമായ പരിശോധനയുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രോഗബാധിത കേന്ദ്രങ്ങളും ക്ലസ്റ്ററുകളും നിർണയിക്കുന്നത്.
അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം വാക്‌സിനെടുത്ത സാഹചര്യത്തിലാണ് പരിശോധനാ രീതി മാറ്റുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. റാന്റം ആന്റിജൻ പരിശോധനയിലൂടെ ഓരോസ്ഥലത്തെയും രോഗ സ്ഥിതി വിലയിരുത്താമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. രണ്ട് ഡോസ് വാക്‌സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെയും രണ്ട് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചവരെയും പരിശോധനയിൽ നിന്നൊഴിവാക്കും.
വാക്‌സിനേഷൻ 80 ശതമാനം പിന്നിട്ട സ്ഥലങ്ങളിൽ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കും. 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്‌സിൻ നൽകിയ പ്രദേശങ്ങളിൽ കൂട്ടപരിശോധന തുടരും.
'സാമ്പിളുകൾ കാലതാമസം കൂടാതെ ലാബുകളിലയച്ച് ഫലങ്ങൾ എത്രയും വേഗം അപ് ലോഡ് ചെയ്യണം. വീഴ്ചവരുത്തിയാൽ ലാബുകൾക്കെതിരെ കർശന നടപടിയെടുക്കും".
- മന്ത്രി വീണാജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |