കോട്ടയം:ഡി.സി.സി പുന:സംഘടന സംബന്ധിച്ച അഭിപ്രായ പ്രകടനത്തിന്റെ പേരിൽ കെ. .ശിവദാസൻ നായർക്കും, കെ. പി അനിൽകുമാറിനുമെതിരെ അച്ചടക്ക നടപടിയെടുത്തതിലുള്ള അമർഷം ഉമ്മൻചാണ്ടി ഇന്നലെ വാർത്താസമ്മേളനത്തിൽ പരസ്യമാക്കി. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അഭിപ്രായ പ്രകടനം നടത്തിയവരോട് വിശദീകരണം ചോദിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടതുകൊണ്ടാണ് കോട്ടയത്ത് മൂന്ന് പേരുടെ പേരുകൾ താൻ നൽകിയത് . ഇക്കാര്യത്തിൽ വ്യക്തമായ ചർച്ച ഉണ്ടായില്ലെന്നു മാത്രമല്ല ,ഇല്ലാത്ത ചർച്ച നടന്നതായി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
നേതൃത്വത്തെ പിന്തുണച്ച് തിരുവഞ്ചൂർ
ഇപ്പോഴത്തെ വിവാദത്തിൽ ഭാഗം പിടിക്കാൻ താനില്ലെന്നും. പാർട്ടിയെ വെന്റിലേറ്ററിലേക്ക് കൊണ്ടു പോകുന്ന പ്രവർത്തനങ്ങളും പ്രതികരണങ്ങളും ഉണ്ടായിക്കൂടെന്നും പറഞ്ഞ് കെ.പി.സി.സി നേതൃത്വത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്തുണച്ചു. കോൺഗ്രസിനെ സ്നേഹിക്കുന്നവർ ഇപ്പോൾ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കില്ല .ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാണ് പുതിയ തീരുമാനം .കോൺഗ്രസിൽ അഭിപ്രായങ്ങൾ പറയാൻ സംവിധാനമുണ്ട് .വിവാദത്തിലൂടെയല്ല അഭിപ്രായങ്ങൾ പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |