ഒരു മാസത്തിനകം കരാർ ഒപ്പിട്ടേക്കും
കൊല്ലം: ദേശീപാത വികസനത്തിന്റെ ഭാഗമായി കാവനാട് മുതൽ കടമ്പാട്ടുകോണം വരെ ആറുവരിപ്പാതയാക്കാനുള്ള കരാർ ഒരുമാസത്തിനകം ഒപ്പിടാൻ സാദ്ധ്യത. കഴിഞ്ഞ ദിവസം അവസാനിച്ച ടെണ്ടറിൽ ആറ് ഏജൻസികൾ പങ്കെടുത്തു. ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനെക്കാൾ കൂടുതൽ അല്ലെങ്കിൽ കരാറിലേക്ക് കടക്കും.
ദേശീയപാത വികസനത്തിൽ ജില്ലയിലെ രണ്ടാമത്തെ സ്ട്രെച്ചാണ് 31.25 കിലോമീറ്ററുള്ള കാവനാട്- കടമ്പാട്ടുകോണം ഭാഗം. ഭാരത് മാല പരിയോജന പദ്ധതിയിൽ നിന്നാണ് റോഡ് വികസനത്തിനുള്ള പണം വകയിരുത്തിയിരിക്കുന്നത്. നിലവിലുള്ള രണ്ടുവരിപ്പാത ആറുവരിയാക്കാൻ 1282. 88 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ വേഗം പൂർത്തിയാക്കിയാൽ ആറ് മാസത്തിനുള്ളിൽ റോഡുവികസനം ആരംഭിക്കാമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ പറയുന്നു. കൊച്ചുകുളങ്ങരയിൽ നിന്ന് കൊല്ലം ബൈപ്പാസ് ആരംഭിക്കുന്ന കാവനാട് ആൽത്തറമുക്ക് വരെയുള്ള 31.5 കിലോമീറ്റർ ഭാഗം ആറുവരിയാക്കാൻ ഒരുമാസം മുൻപ് കരാറായിരുന്നു.
പരാതിയില്ലാതെ പരിഹാരം
ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകുന്നവർക്കും കെട്ടിടം പൊളിച്ചുനീക്കേണ്ടി വരുന്നവർക്കുമുള്ള നഷ്ടപരിഹാര വിതരണം പുരോഗമിക്കുകയാണ്. ആറ് മാസത്തിനുള്ളിൽ കെട്ടിടത്തിനും ഭൂമിക്കുമുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ.
.....................
കാവനാട് - കടമ്പാട്ടുകോണം: 31.25 കി.മീറ്റർ
എസ്റ്റിമേറ്റ് തുക : 1282.88 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |