ബ്രസീലിയ: മുന്നോട്ടുള്ള തന്റെ ഭാവി ജീവിതത്തെപ്പറ്റി സ്വയം ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തി ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൾസൊനാരോ. 2022ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭാവിയിൽ തനിക്ക് മൂന്നിൽ മൂന്നു മാർഗങ്ങളാണ് ശേഷിക്കുന്നതെന്നും അവ ഒന്നുകിൽ അറസ്റ്റ് ചെയ്യപ്പെടുക അല്ലെങ്കിൽ കൊല്ലപ്പെടുക, അതുമല്ലെങ്കിൽ 2022 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിലവിലെ ഇലക്‌ട്രോണിക് വോട്ടിംഗ് സംവിധാനത്തിൽ വിയോജിപ്പുണ്ടെന്നും അടുത്ത വർഷം ഇതേ മാതൃകയിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടിംഗ് മാർഗമാണ് ഫലപ്രദമെന്നും ഇലക്‌ട്രോണിക് വോട്ടുകൾ വോട്ടിംഗ് വോട്ട് തിരിമറിക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇലക്‌ട്രോണിക് വോട്ടിംഗ് സംവിധാനത്തിന് യാതൊരു തകരാറുമില്ലെന്ന് ബ്രസീലിലെ ഇലക്ട്രൽ കോടതിയുടെ ഹെഡ് ആയ ടി.എസ്.ഇ പ്രതികരിച്ചു. ഈ കാലഘട്ടത്തിൽ വോട്ടിംഗിനായി അച്ചടിച്ച ബാലറ്റുകൾ ഉപയോഗിക്കുന്നത് സമയ നഷ്ടത്തിന് കാരണമാകുന്ന പാഴ്വേലയാണെന്ന് ടി.എസ്.ഇ അറിയിച്ചു. ബ്രസീലിലെ ഭൂരിഭാഗം അഭിപ്രായ സർവേകളിലും ബൊൾസൊനാരോ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ വീഴ്ചയും സാമ്പത്തിക രംഗത്തെ തകർച്ചയേയും തുടർന്ന് ബൊൾസൊനാരോയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |