SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.28 PM IST

തിരുവേഗപ്പുറയിൽ കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലാൻ അനുമതി

patabi
തിരുവേഗപ്പുറ പഞ്ചായത്തിൽ പന്നിശല്യം നേരിടുന്ന പ്രദേശങ്ങൾ പ്രസിഡന്റ് എം.ടി.മുഹമ്മദലി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശനം നടത്തിയപ്പോൾ.

പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിലെ കർഷകരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരം. കൃഷിനാശം വരുത്തുന്ന പന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതിയായെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മുഹമ്മദലി അറിയിച്ചു. കൃഷി ഉപജീവനമാക്കിയ നിരവധി കർഷകരുള്ള പ്രദേശമാണ് തിരുവേഗപ്പുറ.

കാലാവസ്ഥാ വ്യതിയാനം, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന വിളനാശം, കൊവിഡ് തുടങ്ങി കർഷകർ നേരിട്ട് കൊണ്ടിരിക്കുന്നതിൽ ഏറ്റവും രൂക്ഷമായ പ്രതിസന്ധി പന്നിശല്യമാണ്. നെല്ല്, പച്ചക്കറി, കിഴങ്ങുവിളകൾ, വാഴ തുടങ്ങിയ കൃഷികൾക്ക് പന്നികളുടെ ശല്യം വലിയ ഭീഷണിയാകുന്നുണ്ട്.

പന്നിശല്യം പരിഹരിക്കുന്നതിന് മുൻ ഭരണസമിതിയുടെ കാലത്തുതന്നെ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി പലപ്പോഴും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും സാദ്ധ്യമായ പരിഹാര നടപടികൾ ആരായുകയും ചെയ്തിരുന്നു. എന്നാൽ നിയമത്തിന്റെ നൂലാമാലകൾ കാരണം ഇതിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. കർഷകരുടെയും ഭരണസമിതിയുടെയും നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

ലൈസൻസുള്ള തോക്കുള്ളവർക്ക് വെടിവയ്ക്കാം

പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഉത്തരവ് പ്രകാരം ലൈസൻസുള്ള തോക്ക് കൈവശമുള്ള എം പാനൽ ചെയ്ത വ്യക്തികളുടെ സഹായത്തോടെ കൃഷിനാശം വരുത്തുന്ന പന്നികളെ വെടിവച്ച് കൊല്ലാനാണ് അനുമതി. പഞ്ചായത്തിൽ പന്നിശല്യം നേരിടുന്ന വിവിധ പ്രദേശങ്ങൾ പ്രസിഡന്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശനം നടത്തി.

അടുത്ത ദിവസം തന്നെ കർഷകരുടെയും ഫോറസ്റ്റ് ഉദ്യോസ്ഥരുടെയും അടിയന്തര യോഗം ചേർന്ന് പന്നികളെ വെടിവച്ചു കൊല്ലാനുള്ള തുടർ നടപടികൾ ആരംഭിക്കും.

- എം.ടി. മുഹമ്മദലി, പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.