ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുമ്പോൾ നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു നടൻ വിൻസെന്റിന്റെ പ്രായം.പ്രേംനസീർ നിറഞ്ഞു നിന്ന കാലഘട്ടത്തിലാണ് വിൻസെന്റ് എന്ന നടൻ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്.ചോക്ളേറ്റ് പുഞ്ചിരിയും ഒപ്പം ആക്ഷൻ വേഷങ്ങളിൽ പ്രകടമാക്കിയ മികവും വിൻസെന്റിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി.
പ്രേം നസീർ വില്ലനായും വിൻസെന്റ് നായകനായും അഭിനയിച്ച ചിത്രം പോലുമുണ്ടായിട്ടുണ്ട്.മുട്ടത്തുവർക്കിയുടെ നോവലിനെ ആസ്പദമാക്കി കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ' അഴകുള്ള സെലീന '.പതിവ് വേഷങ്ങളിൽ നിന്നൊരു മോചനം എന്ന നിലയ്ക്ക് നസീർ സ്വയം തിരഞ്ഞെടുത്ത വേഷമായിരുന്നു അതെങ്കിൽ തനിക്ക് കിട്ടിയ കഥാപാത്രത്തെ വിൻസെന്റ് അനശ്വരമാക്കി. 1969 ൽ റസ്റ്റ് ഹൗസിലായിരുന്നു തുടക്കം.
മറവിൽ തിരിവ് സൂക്ഷിക്കുക,പഞ്ചവടി ,ലേഡീസ് ഹോസ്റ്റൽ ,അച്ചാണി,പഞ്ചതന്ത്രം,ഉത്സവം ,അനുഭവം,ടൈഗർ സലീം തുടങ്ങി 165 ഓളം ചിത്രങ്ങൾ.ഇൻസ്പെക്ടർ ബൽറാമായിരുന്നു അവസാന ചിത്രം.പെട്ടെന്നായിരുന്നു വിൻസെന്റിന്റെ മരണം.
വിൻസെന്റ്,സുധീർ,രവികുമാർ എന്നിവരുടെ ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു.
ഇന്നലെ വിൻസെന്റ് മരിച്ചിട്ട് മുപ്പത് വർഷം പിന്നിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |