താൻ അഭിനയിച്ച ആദ്യ സിനിമ അനിയത്തി പ്രാവ് ഇറങ്ങിയിട്ട് ഇരുപത്തി നാലു വർഷം പിന്നിടുമ്പോൾ ആ ചിത്രത്തിന് തനിക്ക് ലഭിച്ച പ്രതിഫലത്തിന്റെ വിവരം ഇതാദ്യമായി കുഞ്ചാക്കോബോബൻ തുറന്നു പറഞ്ഞിരിക്കുകയാണ്. സുരേഷ്ഗോപിയുമൊത്തുള്ള ചാനൽ പരിപാടിയിലാണ് കുഞ്ചാക്കോബോബൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു കാലഘട്ടത്തിലെ കൗമാരങ്ങളെ മുഴുവൻ കയ്യിലെടുത്ത കഥാപാത്രമാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവിലെ സുധി. വർഷങ്ങൾ ഇത്രയും പിന്നിടുമ്പോൾചോക്ലേറ്റ് ഹീറോ എന്ന പരിവേഷത്തെ പൊളിച്ചെടുക്കിക്കൊണ്ട് ഞെട്ടിക്കുകയാണ് കുഞ്ചാക്കോബോബൻ. കുഞ്ചാക്കോബോബന്റെ ആദ്യ പ്രതിഫലംകേട്ട കൗതുകത്തിലാണ് ഓരോ ആരാധകരും.
1997 ൽ ഇറങ്ങിയ അനിയത്തിപ്രാവിൽ കുഞ്ചാക്കോബോബൻ വാങ്ങിയ പ്രതിഫലം അമ്പതിനായിരമാണ്. എന്നാൽ സുരേഷ്ഗോപിയും തനിക്ക് കിട്ടിയ ആദ്യത്തെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞു. 2500 രൂപയാണ് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലമെന്ന് സുരേഷ്ഗോപി പറഞ്ഞു. പ്രമുഖ നിർമാതാവായ നവോദയ അപ്പച്ചന്റെ കൈയിൽ നിന്നാണ് ആദ്യത്തെ പ്രതിഫലത്തിന്റെ ചെക്ക് കൈപ്പറ്റിയത്. ചെക്കിലെ പൂജ്യം കണ്ടോ , ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടുവരണം' എന്നാണ് ചെക്ക് തന്ന് അപ്പച്ചൻ സാർ അന്ന് പറഞ്ഞതെന്ന് സുരേഷ്ഗോപി പറഞ്ഞു.അപ്പച്ചൻ സാറിൽ നിന്ന് നേരിട്ട് പ്രതിഫലം വാങ്ങിയാൽ ഭയങ്കര വളർച്ചയുണ്ടാകുമെന്ന് തന്റെ അച്ഛനും പറഞ്ഞിരുന്നുവെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. നിഴലാണ് കുഞ്ചാക്കോബോബന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് , രതീഷ് ബാലകൃഷ്ണന്റെ ന്നാ താൻകേസ്കൊട്, അഷറഫ് ഹംസയുടെ ഭീമന്റെ വഴി , അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം, പട തുടങ്ങിയവയാണ് കുഞ്ചാക്കോബോബന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |