പള്ളുരുത്തി: കുമ്പളങ്ങിയിലെ പടന്നക്കരി, ആഞ്ഞിലിത്തറ സ്ലൂയീസുകളുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആഞ്ഞിലിത്തറ പ്രദേശം സന്ദർശിക്കുകയായിരുന്നു അദേഹം.നാട്ടുതോടിന്റെ പ്രധാന സ്ളൂയീസാണ് പടന്നക്കരി. പടന്നക്കരി സ്ലൂയീസ് നിർമ്മാണത്തിന് 96 ലക്ഷം രൂപ 2018 ൽ അനുവദിച്ച് ടെൻഡർ പൂർത്തീകരിച്ചെങ്കിലും നിർമ്മാണം ആരും ഏറ്റെടുത്തില്ല. വേലിയേറ്റത്തിലും മഴക്കാലത്തും തോട് കര കവിഞ്ഞ് ഒഴുകി കുമ്പളങ്ങിയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഉപ്പുവെള്ളം കയറി വീടുകളും കാർഷിക വിളകളും നശിക്കുന്ന സ്ഥിതിയാണ്. വിഷയത്തിൽ ഉദ്യോസ്ഥരുമായി ചർച്ച നടത്തിയ മന്ത്രി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |