ടെൽ അവീവ് : രാജ്യത്ത് കൊവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇസ്രായേൽ. വാക്സിനെടുത്തവർക്ക് ലഭിക്കുന്ന ഗ്രീൻപാസ് ബൂസ്റ്റർ ഡോസ് എടുക്കാൻ തയ്യാറായില്ലെങ്കിൽ റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. ഗ്രീൻ പാസ് ഇല്ലാത്തവർക്ക് രാജ്യത്ത് പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ട്. അതേ സമയം 12 വയസ്സിന് മുകളിലുള്ള മുഴുവൻ പേരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് സർക്കാർ അറിയിച്ചു.
ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് അഞ്ച് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരുടെ ഗ്രീൻ പാസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റുരാജ്യങ്ങളിൽ നിന്നെത്തുന്നവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ ഒരാഴ്ചത്തെ ക്വാറന്റൈനിലും ഇളവുലഭിക്കും.
ബൂസ്റ്റർ ഡോസ് എടുക്കാത്തവരെ വാക്സിൻ എടുക്കാത്തവരായി കണക്കാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |