കാലടി: മഞ്ഞപ്രയിൽ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. മഞ്ഞപ്ര പാറയിൽ കിലുക്കൽ വീട്ടിൽ സോണി (36), വടക്കുംഭാഗം ഈരാളിൽ വീട്ടിൽ സിബി (46) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടും മൂന്നും പ്രതികളാണിവർ. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിൽ സാരമായി പരിക്കേറ്റ സുമേഷിനെ ഇറച്ചി മാർക്കറ്റിന് മുമ്പിലെ കടയ്ക്കു സമീപം കിടത്തിയ ശേഷം കടന്നു കളയുകയായിരുന്നു.
ഡിവൈ.എസ്.പി ഇ.പി റെജി, ഇൻസ്പെക്ടർ ബി.സന്തോഷ്, സബ് ഇൻസ്പെക്ടർമാരായ പി.വി ദേവസി, ടി.എ. ഡേവിസ്, എ.എസ്.ഐ മാരായ അബ്ദുൽ സത്താർ, ജോഷി തോമസ്, എം.പി ഷിജു എസ്.സി.പി.ഒ അനിൽകുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതായി എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |