തിരുവനന്തപുരം: ആറ്റിങ്ങലിൽ ദേശീയപാതയിൽ യുവാവിനെയും എട്ട് വയസുകാരിയായ മകളെയും മൊബൈൽ മോഷണത്തിന്റെ പേരിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അധിക്ഷേപിച്ച സംഭവം ഐ ജി ഹർഷിത അത്തല്ലൂരി അന്വേഷിക്കും.
ഐഎസ്‌ആർഒയിലേക്കുളള യന്ത്രഭാഗങ്ങളുമായി വന്ന കൂറ്റൻ ലോറി കാണാൻ ആറ്റിങ്ങലിൽ ദേശീയ പാതയിൽ നിന്ന തോന്നയ്‌ക്കൽ സ്വദേശി ജയചന്ദ്രനും മകൾക്കുമാണ് മോശം അനുഭവം പിങ്ക് പൊലീസിൽ നിന്നും ഉണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും പൊലീസ് ആസ്ഥാനത്തെത്തി പൊലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി.തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് ദക്ഷിണമേഖല ഐ.ജി സംഭവം അന്വേഷിക്കുന്നത്.
സംഭവം അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് മൂന്നാംക്ളാസ്കാരിയെയും അച്ഛനെയും ജനത്തിന് മുന്നിൽ വച്ച് പരസ്യവിചാരണ നടത്തിയത് പിങ്ക് പൊലീസിന് സംഭവിച്ച അമിതാവേശവും ജാഗ്രതക്കുറവുമെന്ന് കണ്ടെത്തി.
സംഭവത്തിൽ കുട്ടിയെയും അച്ഛനെയും ആക്ഷേപിച്ച പിങ്ക് പൊലീസ് സ്‌ക്വാഡ് ഒഫീസർ സി.പി രജിതയെ ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരം റൂറൽ എസ്‌പി ഒഫീസിലേക്ക് സ്ഥലംമാറ്റുകയും 15 ദിവസത്തേക്ക് നല്ല നടപ്പിന് ശിക്ഷിക്കുകയും ചെയ്‌തു. സംഭവം അന്വേഷിച്ച ആറ്റിങ്ങൽ ഡിവൈഎസ്‌പി റൂറൽ എസ്‌പിയ്‌ക്ക് നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് ശിക്ഷാ നടപടി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |