കോട്ടയം: ജോലികിട്ടി നാലാം നാൾ കള്ളുഷാപ്പിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കവർന്ന് മുങ്ങിയ മാനേജർ പിടിയിൽ. ഏറ്റുമാനൂർ കോണിക്കൽ ഷാപ്പിലെ മാനേജർ തിരുവനന്തപുരം നാലാഞ്ചിറ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്‌സിൽ എസ്. എൽ. ശരത് ആണ് പിടിയിലായത്. ഓൺലൈൻ പരസ്യം വഴി നിയമനം ലഭിച്ച ശരത് ജോലിയിൽ പ്രവേശിച്ച് നാലാം നാൾ തന്നെ കളക്ഷൻ തുകയായ 99000 രൂപയുമായി സ്ഥലം വിടുകയായിരുന്നു. ഉടമയുടെ പരാതിയെത്തുടർന്ന് ഷാപ്പിലെ സി.സി. ടി. വി കാമറകൾ പൊലീസ് പരിശോധിച്ചപ്പോൾ ഏറ്റുമാനൂരിൽ നിന്നും ടാക്‌സിയിൽ ഇയാൾ തിരുവനന്തപുരം ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് പ്രതി ആദ്യഭാര്യയുടെ വീട്ടിൽ ചെന്നെങ്കിലും അവർ അവിടെ ഇല്ലാതിരുന്നതിനാൽ, കോയമ്പത്തൂരിലെ രണ്ടാം ഭാര്യയുടെ വീട്ടിലേയ്ക്കു പോവുകയായിരുന്നു. ഇതു മനസിലാക്കി എസ്.ഐ. ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ പ്രതിയെ പിന്തുടർന്നു പിടികൂടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |