കൊച്ചി: ഹൈക്കോടതിയിൽ കള്ള സത്യവാങ്മൂലം നൽകിയ ചേരാനെല്ലൂർ പഞ്ചായത്ത് മുൻ സെക്രട്ടറി വി.ആർ. മല്ലിക 15,000 രൂപ പിഴയൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം ഹൈക്കോർട്ട് ലീഗൽ സർവീസ് കമ്മിറ്റിയിൽ തുക കെട്ടിവച്ച് രസീത് ഹൈക്കോടതി രജിസ്ട്രിയിൽ നൽകാനാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ബെഞ്ചിന്റെ ഉത്തരവ്.
പഞ്ചായത്തിൽ നിന്ന് വീട്ടു നമ്പർ ലഭിക്കാനുള്ള ചിറ്റൂർ സ്വദേശി ജോ തട്ടിലിന്റെ ഹർജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയായിരുന്ന വി.ആർ. മല്ലിക ഇതിനെതിരെ നൽകിയ അപ്പീലും തള്ളി. തുടർന്നുള്ള കോടതിയലക്ഷ്യ ഹർജിയിൽ, പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയോടെയാണ് അപ്പീൽ നൽകിയതെന്ന് മല്ലിക സത്യവാങ്മൂലം നൽകി. എന്നാൽ, അപ്പീൽ നൽകാൻ പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു. തുടർന്നാണ് ഹൈക്കോടതി പിഴ ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |