തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഉന്നതതല സമിതിയുടെ അന്തിമ റിപ്പോർട്ട് വൈകാൻ സാദ്ധ്യത.
ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു ഉത്തരവ്. ഇതനുസരിച്ച് ആഗസ്റ്റ് 24 നുള്ളിൽ അന്തിമ റിപ്പോർട്ട് നൽകേണ്ടതായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നുള്ള സംഘം കഴിഞ്ഞ ദിവസം വീണ്ടും തൃശൂരിലെത്തിയിരുന്നു.
ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്ത 13 ഉദ്യോഗസ്ഥരുടെ പേരിലുള്ള കൃത്യവിലോപം അന്വേഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചേക്കും. തുടർന്ന് ചാർജ് മെമ്മോ നൽകി വിശദീകരണം കേൾക്കും. ആവശ്യമെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകും. ഇക്കാര്യം സംബന്ധിച്ച നടപടിക്രമം നീളുന്നതാണ് അന്തിമ റിപ്പോർട്ട് വൈകാൻ കാരണമെന്നറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |