തൃക്കാക്കര: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കർണാടക സ്വദേശി പാടേകറിയ വീട്ടിൽ പ്രവീൺ (30) അറസ്റ്റിലായി. തൃക്കാക്കര സി.ഐ ആർ ഷാബുവിന്റെ നേതൃത്വത്തിൽ പിടിയിലായത്. 2019 ലാണ് സംഭവം നടന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന പ്രതി രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി അടുപ്പത്തിലാവുന്നത്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ച് കാക്കനാട് പാലച്ചുവട് അമ്പാടിമൂലയിൽ ഫ്ളാറ്റിൽ താമസം ആരംഭിച്ചു. ഇടപ്പളളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞാണ് യുവതി പരിചയപ്പെട്ടത്. പ്രതിക്കെതിരെ യുവതി തൃക്കാക്കര പോലീസിൽ പീഡനത്തിന് പരാതി നൽകി. ഒളിവിൽപ്പോയ പ്രതിയെ ത്യക്കാക്കര അസി.കമ്മിഷണർ ബേബിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘംത്തിലെ എസ്.ഐ റോയ് കെ. പുന്നൂസ്, റഫീക്ക് എൻ.ഐ. സിവിൽ പൊലീസ് ഓഫീസർമാരായ ജാബിർ, രഞ്ജിത്ത് ബി. നായർ എന്നിവർ ചേർന്ന് കർണാടക മടിക്കേരിയിൽ നിന്നാണ് അറസ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |