SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.23 AM IST

കൊവിഡ് മരണ കുരുക്കാകുന്നു ആഗസ്റ്റിൽ മാത്രം 500 കടന്നു

covid

  • മരണ നിരക്ക് കുറയ്ക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും

തൃശൂർ : കൊവിഡ് സ്ഥിരീകരിച്ച് ഇരുപതാം മാസത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ പേരെ മരണത്തിലേക്ക് തട്ടിയെടുത്ത് ആഗസ്റ്റ് മാസം.

2020 ജനുവരിയിൽ രോഗം റിപ്പോർട്ട് ചെയ്തതെങ്കിലും മേയ് 22 നാണ് ആദ്യമായി കൊവിഡ് ബാധിച്ച് ജില്ലയിൽ മരണമുണ്ടാകുന്നത്. എട്ട് മാസത്തിനിടയിൽ 320 പേരാണ് മരിച്ചതെങ്കിൽ പിന്നീടുള്ള എട്ട് മാസത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1,994 പേരാണ്. കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ മാത്രം 518 പേർ മരിച്ചു. ജില്ലയിൽ ഇതുവരെ 2314 പേർ മരിച്ചുവെന്നാണ് സർക്കാർ കണക്ക്.

മരിച്ചവരിൽ കൂടുതലും വൃദ്ധരാണ്. രണ്ട് വാക്‌സിനെടുത്തവർ പോലും മരണമടഞ്ഞവരുടെ പട്ടികയിലുണ്ട്. ഗുരുതരമായ അസുഖങ്ങളുള്ളവർ പോലും കൊവിഡ് സ്ഥിരീകരിച്ച ശേഷവും ആശുപത്രികളിലെത്തി ചികിത്സ തേടാത്തത് മരണ സംഖ്യ കൂടാൻ ഇടയാക്കുന്നുണ്ട്. ശ്വാസകോശ സംബന്ധ അസുഖമുള്ളവർ പോലും ശരിയായ രീതിയിൽ പൾസ് പോലും പരിശോധിക്കാതെ വീട്ടിലിരിക്കുന്നതും ശ്രദ്ധയിൽപെട്ടതായി ആരോഗ്യ വിഭാഗം പറയുന്നു.

മരണ സംഖ്യ ഉയരുന്നത് തടയാനായി സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു, വെന്റിലേറ്റർ സൗകര്യം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗവ. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ കൂട്ടും. ഓക്‌സിജൻ പ്ലാന്റുകൾ വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

രോഗ നിരക്കിൽ രണ്ടാമത്

കൊവിഡ് രോഗികളുടെ കണക്കെടുത്താൽ ആഗസ്റ്റിൽ മാത്രം 80,000 ൽ അധികം പേരാണ് പോസിറ്റീവായത്. മേയിൽ 88,047 പേർക്ക് രോഗം വന്നതാണ് ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ മേയിൽ 454 പേർ മാത്രമാണ് മരിച്ചത്. ഓണം പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജനം കൂട്ടത്തോടെയിറങ്ങിയത് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

താഴെത്തലം മുതൽ സജീവമാക്കും

താഴെത്തട്ട് മുതൽ പ്രതിരോധം സജീവമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ, ആർ.ആർ.ടിമാർ , ആരോഗ്യ പ്രവർത്തകർ എന്നിവരുടെ യോഗം അടുത്ത ദിവസം വിളിച്ചു ചേർക്കും. പതിമൂന്ന് നിയോജക മണ്ഡലങ്ങളിൽ ജില്ലാ തലത്തിലുള്ള നോഡൽ ഓഫീസർമാരെ നിയോഗിച്ചു. എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന് പൂർത്തിയാകും.

ഓണത്തിന് മുമ്പ്
20 ദിവസത്തെ രോഗികളുടെ എണ്ണം 46,827
ഓണം മുതൽ
പത്ത് ദിവസത്തെ എണ്ണം 32,957

കൊവിഡ് വ്യാപനം കൂടിയ മേഖലകളിൽ കർശനമായ നിയന്ത്രണം കൊണ്ടുവരാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. വാർഡ് അടിസ്ഥാനത്തിലുള്ള ട്രിപ്പിൾ ലോക്ഡൗണിന് പുറമേ കൂടുതൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും കൊണ്ടുവരും. എത്രയും പെട്ടെന്ന് കൊവിഡ് വ്യാപനം തടഞ്ഞ് നിറുത്താനും മരണ നിരക്ക് കുറയ്ക്കാനുമുള്ള പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഹരിത വി. കുമാർ
കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.