പാലക്കാട്: കനത്ത മഴയിലും കാറ്റിലും ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി ജില്ലയിൽ നശിച്ചത് 331.12 ഹെക്ടർ കൃഷി. കൃഷി വകുപ്പിന്റെ കണക്കനുസരിച്ചാണിത്. ഇതിൽ 868.19 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നതെന്ന് കൃഷിവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.എ. ഷീന പറഞ്ഞു.
ജൂലായിൽ 222.6 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഇതിൽ 939 കർഷകരിലായി 602.63 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞമാസം 108.52 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഇതിൽ 361 കർഷകരിലായി 265.56 ലക്ഷം രൂപയുടെ നാശം സംഭവിച്ചു.
വിവിധ കാർഷിക വിളകളിലായി 1,300 കർഷകർക്കാണ് ആകെ ജില്ലയിൽ കൃഷിനാശം ഉണ്ടായത്. ആലത്തൂർ, കൊല്ലങ്കോട്, കുഴമന്ദം, ചിറ്റൂർ മേഖലകളിലാണ് നെൽക്കൃഷിയിൽ അധികം നാശംസംഭവിച്ചത്. വാഴ, തെങ്ങ് എന്നിവയിൽ കൂടുതൽ നാശം സംഭവിച്ചത് മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, അഗളി, ഷൊർണൂർ തുടങ്ങിയ മേഖലകളിലുമാണ്. കൂടാതെ ജാതിക്ക, പച്ചക്കറികൾ, കുരുമുളക് എന്നിവയ്ക്കും വിവിധ പ്രദേശങ്ങളിലായി ചെറിയ തോതിൽ നാശം സംഭവിച്ചിട്ടുണ്ട്.
-ജൂലായിൽ മഴക്കെടുതിയിൽ നശിച്ച കൃഷികൾ- നാശം (ഹെക്ടർ) - ബാധിച്ച കർഷകർ- നഷ്ടം (ലക്ഷത്തിൽ)
.നെല്ല്- 150.900- 320- 226.35
.തെങ്ങ്- 5.66- 64- 19.30
.വാഴ (കുലച്ച്)- 56.37- 447- 342.46
.കുലക്കാത്തത്- 3.53- 21- 5.40
.അടയ്ക്ക- 4.64- 75- 8.40
-ആഗസ്റ്റ്- നാശം (ഹെക്ടർ) - ബാധിച്ച കർഷകർ- നഷ്ടം (ലക്ഷത്തിൽ)
.നെല്ല്- 82.32- 175- 123.51
.തെങ്ങ്- 2.58- 26- 3.35
.വാഴ (കുലച്ചത്)- 17.80- 108- 126.97
.കുലക്കാത്തത്- 2.40- 34- 10.20
.റബ്ബർ- 2.0- 8- 1.30
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |