ഹാനോയ്: വിയറ്റ്നാമിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചില രാജ്യങ്ങളുടെ കാപ്പികുടി മുട്ടിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാപ്പി കയറ്റുമതി രാജ്യമായ വിയറ്റ്നാമിൽ ലോക്ക്ഡൗണിനെ തുടർന്ന് ഹോചി മിൻ സിറ്റി തുറമുഖം അടച്ചിട്ടതും കാപ്പി കയറ്റുമതി നിലച്ചതുമാണ് പ്രശ്നമായത്. കാപ്പിക്കുരുക്കളുടെ കയറ്റിമതി നിലച്ച മട്ടാണ്. യൂറോപ്പിലെ കാപ്പി ഇറക്കുമതിയുടെ 20 ശതമാനവും വിയറ്റ്നാമിൽ നിന്നാണ്. ലോകത്തെ ഏറ്റവും വലിയ കാപ്പി ഉത്പാദകരായ ബ്രസീലിൽ കാലാവസ്ഥ വെല്ലുവിളി ഉയർത്തിയതോടെ അവിടെനിന്നുള്ള കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. കൂടുതൽ ചവർപ്പുള്ള കടുത്ത ഇനം റോബസ്റ്റ കാപ്പിയാണ് വിയറ്റ്നാമിൽ നിന്നാണ് ലഭിക്കുന്നത്. എസ്പ്രസോ, ഇൻസ്റ്റന്റ് കോഫി എന്നിവ തയ്യാറാക്കുന്നത് റോബസ്റ്റ ഉപയോഗിച്ചാണ്.
വിയറ്റ്നാമിൽ കയറ്റുമതി നിലച്ചതോടെ കാപ്പിക്ക് ആഗോള വിപണിയിൽ വില കൂടിയിട്ടുണ്ട്
നിർമ്മാണ മേഖലകളും രാജ്യത്ത് പ്രതിസന്ധിയിലാണ്. സാംസംഗ്, നൈകി, അഡിഡാസ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കമ്പനികളുടെ ഫാക്ടറികൾ വിയറ്റ്നാമിൽ പ്രവർത്തിക്കുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |