വൈക്കം : തലയാഴം പഞ്ചായത്തിൽ ആടുകൾ അജ്ഞാതരോഗം ബാധിച്ച് ചാകുന്നത് വ്യാപകമാകുന്നു. ചെട്ടിക്കരി, തോട്ടകം തുടങ്ങിയ ഭാഗങ്ങളിൽ നിരവധി ആടുകളാണ് കഴിഞ്ഞ ദിവസം ചത്തത്. പനിയും വയറിളക്കവും ബാധിച്ച ആടുകൾക്ക് മൃഗാശുപത്രികളിൽ നിന്ന് മരുന്നു വാങ്ങി നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല. തലയാഴം ചെട്ടിക്കരിയിൽ വിജയമ്മയുടെ ഗർഭിണിയായ ആടാണ് ചത്തത്. വയറു വീർത്ത് ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയ രണ്ടു വയസിലധികം പ്രായമുള്ള ആട് രണ്ടു ദിവസത്തിനകം ചത്തു. സമീപത്തെ വീട്ടിലെ വീട്ടിലെ വീട്ടമ്മയുടെ രണ്ട് ആടുകളും ഏതാനും ദിവസം മുൻപ് ചത്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീട്ടമ്മമാർക്ക് വരുമാന വർദ്ധനവിനായി പഞ്ചായത്തും തലയാഴം മൃഗാശുപത്രിയും ചേർന്ന് നൽകിയ ആടുകളിൽ ചിലതും അസുഖം ബാധിച്ച് ചത്തു. തോട്ടകം നീലാംബരിയിൽ മഞ്ജുവിന് ഈ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ആടുകളിൽ ഒരുവയസിലധികം പ്രായമുള്ള ആട് ഞായറാഴ്ച രാത്രിയാണ് ചത്തത്. പനി ബാധിച്ചു പൊടുന്നനെ അവശയായ ആട് എഴുേന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |