കോഴിക്കോട്: കുടിവെള്ള വില്പന കുറ്റമറ്റ രീതിയിലാണെന്ന് ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ സ്പെഷൽ സ്ക്വാഡ് 10 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 40 വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ഇവയിൽ 12 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
ലൈസൻസ് ഇല്ലാത്ത പാക്കേജ് ഡ്രിങ്കിംഗ് വാട്ടർ വിതരണം നടത്തുന്ന വാഹനങ്ങൾക്കെതിരെയാണ് കോമ്പൗണ്ടിംഗ് നടപടി കൈക്കൊണ്ടത്. പാക്കേജ് ഡ്രിങ്കിംഗ് വാട്ടർ കാനുകളിലായോ കുപ്പികളിലായോ വാഹനങ്ങളിൽ വിതരണം ചെയ്യുന്നവർ നിർബന്ധമായും രജിസ്ട്രേഷനും ലൈസൻസും എടുത്തിരിക്കണമെന്നുണ്ട്. വെള്ളം നേരിട്ട് സൂര്യപ്രകാശവും താപവുമേൽക്കുന്ന രീതിയിൽ വിതരണം ചെയ്യാനോ വിൽക്കാനോ പാടില്ല. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ നിർമ്മാണ യൂണിറ്റുകളിൽ ഇൻഹൗസ് ലാബ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നുമുണ്ട്. റെക്കോർഡുകൾ കൃത്യമായി സൂക്ഷിച്ചിരിക്കണം. കാനുകൾ സമയബന്ധിതമായി വൃത്തിയാക്കിയ ശേഷമേ റീഫിൽ ചെയ്യാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |