മുംബയ്: നീലചിത്ര നിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ നടി ശിൽപ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി സൂചന. രാജ് കുന്ദ്രയുടെ നീലചിത്ര നിർമാണത്തെക്കുറിച്ച് നടിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ അറസ്റ്റ് നടിയിൽ വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയിൽ നിന്ന് അകന്ന് കുട്ടികൾക്കൊപ്പം കഴിയാനാണ് ശിൽപ്പയുടെ തീരുമാനം.
കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നുവെന്നും രാജ് കുന്ദ്രയിൽ നിന്ന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാൻ നടിക്ക് താത്പര്യമില്ലെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ് കുന്ദ്ര അധാർമികമായി ഉണ്ടാക്കിയ പണം കൊണ്ട് ഇത്രയും കാലം ആർഭാടമായി ജീവിച്ചതിൽ നടിക്ക് കുറ്റബോധമുണ്ടെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. രാജ് കുന്ദ്രെയുടെ വീട്ടിൽ നിന്നും കഴിയുന്നതും വേഗം മാറിത്താമസിക്കാനാണ് ശിൽപ ആഗ്രഹിക്കുന്നത്.
ജോലിക്ക് വേണ്ടി കരൺ ജോഹർ അടക്കം മറ്റ് പല സംവിധായകരേയും നടി സമീപിച്ചിട്ടുണ്ട്. അനുരാഗ് ബസു, പ്രിയദർശൻ എന്നിവരുെട അടുത്ത പടത്തിൽ ശിൽപ അഭിനയിക്കുമെന്നാണ് സൂചന. വിവാഹമോചനത്തിന്റെ പേരിൽ ജീവനാംശം വാങ്ങാൻ ശിൽപ ആഗ്രഹിക്കുന്നില്ല.
സൂപർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ ജഡ്ജ് ആയും ശിൽപയെത്തുന്നുണ്ട്. വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനും മക്കളെ വളർത്താനും ജോലിയിൽ മുഴുകുകയാണ് നല്ലത് എന്ന് ശിൽപ കരുതുന്നു. രാജ് കുന്ദ്രെയുടെ അറസ്റ്റിനെക്കുറിച്ച ശിൽപ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ജോലി ചെയ്യുകയും സാമ്പത്തിക സ്വാശ്രയത്വം നേടുകയുമാണ് ഇപ്പോൾ ചെയ്യേണ്ടതെന്നാണ് ശിൽപ കരുതുന്നതെന്ന് നടിയുടെ സുഹൃത്ത് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |