SignIn
Kerala Kaumudi Online
Saturday, 20 April 2024 4.21 AM IST

മെഡി.കോളേജ് ആശുപത്രിയിൽ... കാത്ത് ലാബ് അടച്ചിട്ട് 45 ദിവസം

ambala

നിർദ്ധനരായ ഹൃദ്രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ല

അമ്പലപ്പുഴ : വാർഷിക അറ്റകുറ്റപ്പണിക്കായി അടച്ചിട്ട ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാത്ത് ലാബ് 45 ദിവസം കഴിഞ്ഞിട്ടും തുറക്കാത്തത് നിർദ്ധനരായ ഹൃദ്രോഗികളുടെ ചികിത്സ മുടങ്ങാനിടയാക്കുന്നു.ആഞ്ചിയോ ഗ്രാം പരിശോധന , ആഞ്ചിയോ പ്ലാസ്റ്റി ചികിത്സ എന്നിവ നിലച്ചിരിക്കുകയാണ്. മെഷീന്റെ ബാറ്ററി തകരാറിലായതാണ് കാത്ത് ലാബിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ വൈകുന്നതിന് കാരണമായി ആശുപത്രി അധികൃതർ പറയുന്നത്. ആകെയുള്ള 68 ബാറ്ററികൾക്ക് 6 ലക്ഷം രൂപയാണ് ചെലവ്. 35000 രൂപ കമ്പനി ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കണം.അമേരിക്കൻ കമ്പനിയായ വിസ്ട്രിൻ ഗ്യാരന്റി തുക കെട്ടാത്തതാണ് ബാറ്ററി മാറ്റിവയ്ക്കൽ വൈകുന്നത്.

ഇതു കൂടാതെ ആശുപത്രിയിൽ സ്റ്റെന്റുവാങ്ങിയ ഇനത്തിൽ മെടോണിക്, ഷഹജന്ത്, നോവ, വസ്‌മെഡ് എന്നീ കമ്പനികൾക്ക് കോടികൾ നൽകാനുമുണ്ട്. തുക നൽകാത്തതിനാൽ സ്റ്റെന്റിന്റെ വിതരണം കമ്പനികൾ നിർത്തിവെച്ചിരിക്കുകയാണ്. സ്റ്റെന്റ് ലഭിക്കാതെ ശസ്ത്രക്രിയകൾ നടത്താനും സാധിക്കില്ല. കാത്ത് ലാബിൽ ദിവസേന അഞ്ച് ആഞ്ചിയോഗ്രാം പരിശോധനയും അഞ്ചു പേർക്ക് ആഞ്ചിയോ പ്ലാസ്റ്റി ചികിത്സയും നടന്നിരുന്നതാണ്.നിലവിൽ 70 ഓളം രോഗികൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിടുകയാണിപ്പോൾ. നിർദ്ധനരായ രോഗികൾ കാത്ത് ലാബു തുറക്കുന്നതും കാത്തിരിക്കുകയാണ്.

സ്വകാര്യ ആശുപത്രിയിൽ

രോഗികളുടെ പോക്കറ്റ് കീറും

ആഞ്ചിയോഗ്രാമിന് 20000 രൂപയും ആഞ്ചിയോ പ്ലാസ്റ്റിക്ക് 1,50000 രൂപയുമാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ആരോഗ്യ ഇൻഷ്വറൻസ് കാർഡുകൾ സ്വകാര്യ ആശുപത്രികൾ സ്വീകരിക്കില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യ ഇൻഷ്വറൻസുള്ള ബി.പി.എൽ രോഗികൾക്ക് സൗജന്യമായാണ് ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ളാസ്റ്റി എന്നിവ ചെയ്യുന്നത്.ആയുഷ്മാൻ ഇൻഷുറൻസുള്ള എ.പി.എൽ രോഗികൾക്കും ഇൻഷുറൻസ് തുകയിൽ നിന്ന്ചികിത്സ ലഭിക്കും.

സാങ്കേതികാരണം പറഞ്ഞ് നിർദ്ധനരായ ഹൃദ്രോഗികളുടെ ചികിത്സ തടസപ്പെടരുത്. ജില്ലാ ഭരണകൂടം ഇടപെട്ട് കാത്ത് ലാബ് തുറക്കാൻ നടപടി എടുക്കണം

- എച്ച്.സലാം എം.എൽ.എ

മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ഹൃദ്രോഗികളുടെ ജീവൻ പന്താടുകയാണ്. ആഞ്ചിയോ പ്ലാസ്റ്റി നടക്കാത്തതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ആശുപത്രി വികസന സമിതിക്ക് ഉണ്ടാകുന്നത്. ഒരു രോഗിയിൽ നിന്ന് 10000 രൂപ എച്ച്.ഡി.സിക്ക് ലഭിച്ചു വന്നിരുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണം

യു.എം.കബീർ, മുൻ എച്ച്.ഡി.സി അംഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.