ന്യൂഡൽഹി: വനിതകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്നതാണ് പൊലീസിലെ ചിലരുടെ രീതികളെന്നും ഇത് കാണുമ്പോൾ പൊലീസിൽ ആർ.എസ്.എസുകാരായ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും സി.പി.ഐ ദേശീയ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനിരാജ ആരോപിച്ചു.
കേരളത്തിൽ സ്ത്രീകൾക്കെതിരെ ഉയരുന്ന ഗാർഹിക, സ്ത്രീധന പീഡന പരാതികളിൽ നടപടിയെടുക്കാൻ കഴിയാത്തതും ഇരകൾ മരിക്കാൻ ഇടയാകുന്നതും പൊലീസിന്റെ അനാസ്ഥ മൂലമാണ്. കേരളത്തിൽ വനിതകൾക്കു മാത്രമായി ഒരു വകുപ്പും മന്ത്രിയും വരണം.
ഗാർഹിക പീഡനത്തിന് ഇരയായ സനീഷ എന്ന യുവതിയുടെ കാര്യത്തിൽ പൊലീസ് ജാഗരൂകമായി ഇടപെട്ടിരുന്നെങ്കിൽ മരണം തടയാമായിരുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിതാവിനെയും മകളെയും അപമാനിച്ച സംഭവത്തിൽ പട്ടികജാതി പീഡന വിരുദ്ധ നിയമപ്രകാരം പൊലീസുകാർക്കെതിരെ കേസെടുക്കാത്തതും വീഴ്ചയാണ്. പല സംഭവങ്ങളിലും പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |