മറയൂർ: ഈ വർഷത്തെ രണ്ടാം മറയൂർ ചന്ദന ലേലത്തിൽ ആദ്യ ദിനം 1.67 കോടിയുടെ വില്പന. ഇ- ലേലം ആരംഭിച്ചതിന് ശേഷം നടന്ന ഏറ്റവും കുറഞ്ഞ വില്പനയാണിത്. ഇന്നും തുടരുന്ന ലേലത്തിൽ കൂടുതൽ കമ്പനികൾ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
16 ഇനങ്ങളായി തിരിച്ച് 92,395 കിലോഗ്രാം ചന്ദനമാണ് വിവിധ ലോട്ടുകളിലായി ലേലത്തിൽ വച്ചത്. ഇതിൽ 5,754 കിലോ ചന്ദനമാണ് ആദ്യ ദിവസം ലേലത്തിൽപോയത്. ഏറ്റവും ഉയർന്ന വില ലഭിച്ചത് ക്ലാസ് രണ്ട് ഇനത്തിൽപെട്ട പഞ്ചം ചന്ദനത്തിനാണ്- കിലോയ്ക്ക് 15,150 രൂപ. ക്ലാസ് ആറ് ഇനത്തിലെ ബാഗ്രിദാദ് ചന്ദനമാണ് ഏറ്റവുമധികം വിറ്റഴിഞ്ഞത്- 293 കിലോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |