തിരുവനന്തപുരം: നിലമേൽ സ്വദേശി വിസ്മയ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത് സർവീസ് റൂൾ അനുസരിച്ചാണെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റിൽ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു.
സർവീസിൽ നിന്ന് പിരിച്ചുവിടാതിരിക്കുന്നതിനുള്ള കാരണം ബോധിപ്പിക്കാൻ കുറച്ചുകൂടി സമയം നൽകണമെന്നും പൊലീസ് കേസ് നിലനിൽക്കുന്നതിനാൽ നടപടി എടുക്കരുതെന്നും കിരൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്രിമിനൽ കേസിലെ വിധി സർവീസ് ചട്ടത്തിന് ബാധകമല്ലെന്നും കിരണിന്റെ വിശദീകരണം നിയമപരമായി നിലനിൽക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |