ലക്നൗ: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് എട്ടിന് രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങി ആർ.എസ്.എസ് അനുബന്ധ കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്. പുതിയ കാർഷിക നിയമങ്ങളും താങ്ങുവിലയും സംബന്ധിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രം നൽകിയ ഉറപ്പ് പാലിക്കാത്തതിനാലാണ് ബി.കെ.എസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 31നുള്ളിൽ തീരുമാനമെടുക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നത്.
കർഷകരുടെ ദുരിതം ജനങ്ങളെ അറിയിക്കാൻ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബി.കെ.എസ് നേതാക്കൾ പത്രസമ്മേളനം നടത്തുമെന്ന് ബി.കെ.എസ് ട്രഷറർ യുഗൽ കിഷോർ മിശ്ര അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |