കോട്ടയം: ജില്ലയിൽ ഈ വർഷം മെയ് മുതൽ ജൂലായ് വരെ ക്ഷീര വികസന വകുപ്പ് കർഷകർക്കായി നടപ്പാക്കിയത് 1,20,60,476 രൂപയുടെ പദ്ധതികൾ. കൊവിഡ് 19 റിലീഫ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി 14,223 ചാക്ക് കാലിത്തീറ്റ ജില്ലയിലെ 10, 477 കർഷകർക്ക് വിതരണം ചെയ്തു. ഇതിന് 56.89 ലക്ഷം രൂപ ചെലവിട്ടു. 6.38 ലക്ഷം രൂപ ചെലവഴിച്ച് കർഷകർക്ക് 6090 കിലോ കാൾ സാഗർ, മിനറൽ മിക്ചർ തുടങ്ങിയവ ലഭ്യമാക്കി. സബ്‌സിഡി നിരക്കിൽ തീറ്റ വിതരണം ചെയ്യുന്നതിന് 11.64 ലക്ഷം രൂപ വിനിയോഗിച്ചു. മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തൊഴുത്ത് നിർമാണം, പശു യൂണിറ്റ് തുടങ്ങിയവയ്ക്കായി 4.46 ലക്ഷം രൂപ കർഷകർക്കു നൽകി. പശുക്കൾ നഷ്ടപ്പെട്ട 52 ക്ഷീര കർഷകർക്ക് 15,000 രൂപ വീതം കണ്ടിജൻസി ഫണ്ട് ഇനത്തിൽ വിതരണം ചെയ്തു. ഈയിനത്തിൽ ആകെ 7.8 ലക്ഷം രൂപ ചെലവഴിച്ചു.
ക്ഷീരസംഘങ്ങൾക്ക് എഫ്. എസ്. എസ്.എ ധനസഹായമായി 45000 രൂപ വീതം ആകെ 3,60,000 രൂപ നൽകി. പൂട്ടികിടന്ന വൈക്കം കൊതവറ ക്ഷീര സംഘത്തിന്റെ പുനരുദ്ധാരണത്തിനായി 61500 രൂപയും സംഘങ്ങളുടെ നവീകരണത്തിനായി ആവശ്യാധിഷ്ഠിത ഫണ്ടായി ഏഴു യൂണിറ്റുകൾക്ക് 9,29,438 രൂപയും അനുവദിച്ചു. 3,30,000 രൂപ ചെലവഴിച്ച് മൂന്ന് ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്നതിനുള്ള ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് സ്ഥാപിച്ചു. തീറ്റപ്പൽകൃഷി, ജലസേചനം, യന്ത്രവത്ക്കരണം എന്നിവയ്ക്കായും ധനസഹായം നൽകുന്നുണ്ട്. ജില്ലയിൽ 144 ഹെക്ടർ സ്ഥലത്താണ് തീറ്റപ്പുൽ കൃഷി നടത്തുന്നത്. 12.10 ലക്ഷം രൂപയാണ് പദ്ധതി തുക. ക്ഷീരസുരക്ഷ പദ്ധതി പ്രകാരം കർഷകർക്ക് ചികിത്സാ ധനസഹായമായി 1,08,779 രൂപയാണ് ഈ കാലയളവിൽ അനുവദിച്ചിട്ടുള്ളത്.
പാലുത്‌പാദനം
2020 ജൂൺ : 2438227.9 ലിറ്റർ
2021ജൂൺ 3040297.56 ലിറ്റർ
ആകെ ക്ഷീരസംഘങ്ങൾ
243
കൊവിഡ് പ്രതിസന്ധികൾക്കിടയിലും പാൽ ഉത്പാദനത്തിൽ മുൻവർഷം മെയ് മുതൽ ജൂലായ് വരെയുള്ള കാലയളവിലേക്കാൾ ആറ് ലക്ഷത്തിൽപരം ലിറ്ററിന്റെ വർദ്ധനവുണ്ടായി.
- സിൽവി മാത്യു ,ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |