ആലുവ: ജനസേവ ശിശുഭവന്റെ സംരക്ഷണയിൽ വളർന്ന രൂപമോൾ സുമംഗലിയായി. ചേർത്തല കുന്നംകുഴിവീട്ടിൽ അനിൽകുമാർ - രുഗ്‌മിണി ദമ്പതികളുടെ ഇളയമകൻ അജിത്താണ് രൂപയെ ജീവിതസഖിയാക്കിയത്.
ചേർത്തല വട്ടക്കാട്ടുകുന്ന് ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലി ചാർത്തൽ. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കണ്ടെയിൻമെന്റ് സോണായതിനാൽ ആദ്യം നിശ്ചയിച്ചിരുന്ന ക്ഷേത്രത്തിലല്ല വിവാഹകർമ്മങ്ങൾ നടത്തിയത്. ജനസേവ ശിശുഭവനിൽ നിന്ന് പഠിച്ചിറങ്ങി നേഴ്‌സിഗ് രംഗത്തേയ്ക്ക് പ്രവേശിച്ച രണ്ടാമത്തെ കുട്ടിയാണ് രൂപ. സ്റ്റാഫ് നേഴ്‌സായ രൂപയും വരൻ അജിത്തും ലേക്‌ഷോർ ആശുപത്രിയിലെ ജീവനക്കാരാണ്.
2008 ലാണ് ബാംഗ്‌ളൂർ സ്വദേശിയായ രൂപയെ സംരക്ഷണത്തിനായി ജനസേവ ശിശുഭവൻ ഏറ്റെടുത്തത്. രൂപയ്ക്കു പുറമേ സഹോദരിമാരായ ധനലക്ഷ്മിയെയും ദിവ്യയെയും ജനസേവ സംരക്ഷണത്തിനായി ഏറ്റെടുത്തിരുന്നു. പഠനം പൂർത്തിയാക്കിയ രൂപയെ ആദ്യം ഡൽഹി മേദാന്ത മെഡിസിറ്റിയിലും പിന്നീട് ലേക്‌ഷോർ ആശുപത്രിയിലും ജോലിനേടാനും ജനസേവ സഹായിച്ചു.സഹോദരി ദിവ്യയുടെയും ജനസേവ സെക്രട്ടറി ഇന്ദിരാ ശബരനാഥ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |