ഹരിപ്പാട്: അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സർക്കാർ എല്ലാ വിധ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും പറഞ്ഞു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയൊരുക്കും. മരണമടഞ്ഞവരുടെ കുടുംബത്തിനും അപകടത്തിൽ പരിക്കേറ്റവർക്കും അടിയന്തര ധനസഹായം കൈമാറി. മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടത് പ്രകാരം മത്സ്യഫെഡ്, മരിച്ചവരുടെ കുടുംബത്തിന് പതിനായിരം രൂപയും പരിക്കേറ്റവർക്ക് അയ്യായിരം രൂപയുമാണ് അടിയന്തരമായി കൈമാറിയത്. ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായിട്ടുള്ള മരിച്ചയാളുടെ കുടുംബത്തിന് മത്സ്യബോർഡ് പതിനായിരം രൂപയും മരിച്ച മറ്റ് മൂന്ന് പേരുടെ കുടുംബത്തിന് അയ്യായിരം രൂപ വീതവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |