ഹരിപ്പാട്: അഴീക്കൽ ഭാഗത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായതറിഞ്ഞ് മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും പാഞ്ഞെത്തി. കളക്ടറേറ്റിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്ന മന്ത്രി പി.പ്രസാദ് അപകട വിവരമറിഞ്ഞ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലെത്തി. അപകടത്തിൽ മരിച്ചവരുടെ കൊവിഡ് പരിശോധന നടത്തി വേഗത്തിൽ പോസ്റ്റ്മാർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു. ജില്ല കളക്ടർ എ. അലക്സാണ്ടറും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരത്തായിരുന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അപകട വിവരമറിഞ്ഞയുടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തി. കടലിൽ രൂപപ്പെട്ട ചുഴിയിൽ അകപ്പെട്ടാണ് വള്ളം മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. കായംകുളം താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |