തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്ന് കോഴ്സുകളുമായി ബന്ധപ്പെട്ട തൊഴിൽ ശാലകളും പ്രൊഡക്ഷൻ യൂണിറ്റുകളും ആരംഭിക്കണമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴിൽ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് ലോകത്തുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിലും കൊണ്ടുവരികയാണെന്നു ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ച പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പറഞ്ഞു. പോളിടെക്നിക് കോളജ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ ആര്യരാജേന്ദ്രൻ, കൗൺസിലർ ജി.എസ്.ആശാനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻചാർജ് ഡോ. ടി.പി. ബുജുഭായ്, ജോയിന്റ് ഡയറക്ടർ പി. ബീന, പി.ടി.എ വൈസ് പ്രസിഡന്റ് എസ്. ചിത്ര, പ്രിൻസിപ്പൽ കെ.ജി. സിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |