SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.09 PM IST

കള്ളപ്പണം നിക്ഷേപ ആരോപണം: കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ ഇ.ഡിക്ക് മൊഴി നൽകി

jaleel

കുഞ്ഞാലിക്കുട്ടിക്ക് സമൻസ്

കൊച്ചി: മുൻമന്ത്രിയും മുസ്ളിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകൻ പി.കെ. ആഷിഖിനും കള്ളപ്പണം നിക്ഷേപമുണ്ടെന്ന ആരോപണത്തിൽ മുൻമന്ത്രി കെ.ടി. ജലീലിൽ നിന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു. പ്രാധമികാന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. കുഞ്ഞാലിക്കുട്ടിക്ക് സമൻസ് നൽകിയെന്നും ഇന്ന് വരാൻ അസൗകര്യം അറിയിച്ചതായും സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇ.ഡി വൃത്തങ്ങൾ തയ്യാറായിട്ടില്ല.

മലപ്പുറത്തെ എ.ആർ.നഗർ സഹകരണ ബാങ്കിൽ ഇരുവർക്കും 300 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് കെ.ടി. ജലീൽ നിയമസഭയിൽ ഉൾപ്പെടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് ഇ.ഡി നൽകിയ സമൻസിനെ തുടർന്നാണ് ജലീൽ കൊച്ചിയിലെ ഓഫീസിൽ ഹാജരായത്. രാവിലെ 11നെത്തിയ ജലീൽ വൈകിട്ട് നാലിനാണ് മൊഴി നൽകി തിരിച്ചിറങ്ങിയത്.

തന്റെ പക്കലുള്ള രേഖകൾ ഇ.ഡിക്ക് കൈമാറിയതായി കെ.ടി. ജലീൽ പറഞ്ഞു. കൂടുതൽ രേഖകൾ ആവശ്യപ്പെട്ടത് സംഘടിപ്പിച്ച് നൽകും. പി.കെ. കുഞ്ഞാലിക്കുട്ടിയെ ഇന്നും ആഷിഖിനെ ഈമാസം ഏഴിനും ഇ.ഡി ചോദ്യം ചെയ്യുമെന്നാണ് തനിക്ക് ലഭിച്ച വിവരം. മുസ്ളിം ലീഗിനെയും ചന്ദ്രിക ദിനപത്രത്തെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുകയും സ്ഥലം വാങ്ങുകയും ചെയ്തു. എം.എൽ.എയെന്ന ബോർഡ് വച്ച വാഹനത്തിലാണ് ജലീൽ ഇ.ഡി ഓഫീസിലെത്തിയതും മടങ്ങിയതും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KT JALEE AT ED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.