ജറുസലം: ഹമാസുമായുള്ള തർക്കങ്ങളെ തുടർന്ന് ഗാസ മുനമ്പിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്താൻ ഇസ്രായേൽ സർക്കാർ. കഴിഞ്ഞ മേയിൽ ഇസ്രായേൽ - പാലസ്തീൻ സംഘർഷത്തെ തുടർന്ന് കനത്ത നാശനഷ്ടമുണ്ടായ ഗാസയിലെ പുനർനിർമാണത്തിന് ആവശ്യമായ അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് നേരത്തേ അനുമതി നല്കിയിരുന്നു. ഇതിന് പുറമേ മത്സ്യബന്ധനം വിപുലീകരിക്കാനും കെരംഷാലോം റോഡ് തുറക്കാനുമുള്ള തീരുമാനത്തിനും ഇസ്രായേൽ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജലവിതരണം വർദ്ധിപ്പിക്കാനും ഗാസയിൽ നിന്നുള്ള കച്ചവടക്കാർക്ക് ഇസ്രായേലിൽ പ്രവേശിക്കാനും ബെനറ്റ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 2007ലെ പാലസ്തീൻ തെരഞ്ഞെടുപ്പിൽ ഹമാസ് ഭരണം പിടിച്ചതിന് പിന്നാലെയാണ് ഗാസയിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞ മേയിൽ സംഘർഷം രൂക്ഷമായതോടെ ഇസ്രായേൽ ഗാസക്ക് മേൽ നിയന്ത്രണം കടുപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |