പോത്തൻകോട്: കാട്ടായിക്കോണം ശാസ്തവട്ടത്ത് കഴിഞ്ഞദിവസം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഭർത്താവ് സെൽവരാജിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ശാസ്തവട്ടം - മങ്ങാട്ടുകോണം റോഡിലും പ്രതിയുടെ വീട്ടിലുമെത്തിച്ചാണ് പോത്തൻകോട് പൊലീസിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പിന് തൊട്ടുമുമ്പ് സംഭവസ്ഥലത്ത് ഫോറൻസിക്ക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. കൊലയ്ക്കുപയോഗിച്ച കത്തി പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ 26ന് ശാസ്തവട്ടത്തുള്ള കടയിൽ നിന്നാണ് കത്തി വാങ്ങി സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ സെൽവരാജ് പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പിലാക്കിയതിനുള്ള തെളിവാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പോത്തൻകോട് സി.ഐ കെ. ശ്യം പറഞ്ഞു.
പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് 4നാണ് സെൽവരാജ് ഭാര്യ പ്രഭയെ ശാസ്തവട്ടത്തിന് സമീപം മങ്ങാട്ടുകോണം റോഡിൽവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |