SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.03 PM IST

സ്‌നേഹച്ചൂരലുമായി കൊടക്കാട് മാഷ്

school

തനിക്കുമാത്രം സഞ്ചരിക്കാൻ കഴിയുന്ന വഴികളിലൂടെ സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും ആത്മാവ് കണ്ടെത്തിയ കൊടക്കാട് നാരായണൻ മാഷിന് അദ്ധ്യാപക ദിനമായ ഇന്ന് പറയാനുള്ളത്

അദ്ധ്യാപനത്തെ  രക്തത്തിലലിഞ്ഞു ചേർന്ന വികാരമായി കൊണ്ടു നടക്കുന്ന ചില മാഷുമാരും ടീച്ചർമാരുമുണ്ട്. വടക്കൻ കേരളത്തെ സംബന്ധിച്ച് പറയുമ്പോൾ അക്കൂട്ടത്തിൽ ആദ്യം പരാമർശിക്കേണ്ട പേരുകളിലൊന്നാണ്  കാസർകോട്ടെ കൊടക്കാട് നാരായണൻ മാഷ്. വിദ്യാലയത്തെ സാമൂഹ്യവത്‌ക്കരിക്കാൻ ഇത്രയും സൂക്ഷ്‌മവും സമഗ്രവുമായ പ്രവർത്തന പദ്ധതികൾ ആവിഷ്‌കരിക്കാൻ സദാ ജാഗരൂകമായിരിക്കുക എന്നതാണ് ഈ അദ്ധ്യാപകന്റെ അടിസ്ഥാന നയം. മാഷിന്റെ നേതൃത്വത്തിൽ നിരവധി പ്രൈമറി വിദ്യാലയങ്ങളിൽ നടപ്പാക്കിയ പദ്ധതികൾ ദേശീയ തലത്തിൽ തന്നെ മാതൃകയായി സ്വീകരിക്കപ്പെടുകയാണിന്ന്.

അദ്ധ്യാപന ജീവിതത്തിലേക്ക്

ദേശീയ അദ്ധ്യാപക അവാർഡ്  ജേതാവ്  കൊടക്കാട് നാരായണൻ മാസ്റ്റർ ഒരു സ്‌കൂളിൽ ഒന്നോ രണ്ടോ വർഷം മാത്രമാണുണ്ടാവുക. പിന്നെ അടുത്ത സ്‌കൂളിന്റെ ജാതകം മാറ്റാൻ അങ്ങോട്ടേക്ക്. വേനലവധിക്കാലത്താണ് ചുമതലയേൽക്കുന്നത്. ഉടൻ കുട്ടികളുടെ വീടുകളിലേക്ക്, ക്ളബുകളിലേക്ക്, ഗ്രന്ഥാലയങ്ങളിലേക്ക്, ആരാധനാലയങ്ങളിലേക്ക് പോകും.  നല്ല സ്‌കൂളിൽ കിട്ടുന്നതെല്ലാം വാഗ്ദാനം ചെയ്യുന്നു. സ്‌കൂൾ നാട്ടുകാരുടേതാകുന്നു. കുട്ടികൾ കൂടുന്നു. പുതിയ ഡിവിഷനുകൾ, പഠനത്തിന് പ്രത്യേക പദ്ധതികൾ - അച്ചടക്കത്തിന് സ്നേഹച്ചൂരൽ മാത്രം. ആശയങ്ങളുടെ തമ്പുരാൻ സ്വപ്‌നവൃക്ഷത്തിന്റെ തണൽ വിരിക്കുന്നു. നാട് ഉണരുമ്പോൾ വിദ്യാലയ വികസനത്തിന് എല്ലാ വാതിലുകളും തുറക്കുന്നു. നവീനങ്ങളായ മാതൃകകൾ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള മികവ് സെമിനാറുകളിൽ മികച്ച പ്രബന്ധങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നു. സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കും പച്ചക്കറി കൃഷിക്കും സ്‌കൂൾ ബ്ലോഗിനും മികച്ച പി.ടി.എയ്‌ക്കും അവാർഡ്. കൊടക്കാട് മാഷിന് മാത്രം സാദ്ധ്യമാകുന്ന മാജിക് കാണാൻ കേരളം മുഴുവൻ എത്തുന്നു.

school

സ്‌കൂൾ തന്നെ വീട്

കൊവിഡ് കാലത്തും രാവിലെ കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടുള്ള മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്‌മാരക ഗവ.യു.പി സ്‌കൂളിലെത്തും. ഒരു പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥിക്ക് തന്നാൽ കഴിയുന്ന ഏറ്റവും മികച്ച പഠന സാദ്ധ്യതകൾ അദ്ദേഹം ഒരുക്കി കൊടുക്കുന്നു. അതിനായി വിദ്യാഭ്യാസ ഓഫീസർമാരുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നു. വിദഗ്ദ്ധരെ സ്‌കൂളിലേക്ക് ക്ഷണിച്ചു വരുത്തി പഠനാന്തരീക്ഷം ബോദ്ധ്യപ്പെടുത്തുന്നു. മൂന്നു വർഷം കൊണ്ട് മേലാങ്കോട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആൽബത്തിൽ ഒട്ടിച്ചുവച്ചത് ആരും ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പുതുപാഠങ്ങൾ. ഇപ്പോൾ ഇത് കേവലം ഒരു വിദ്യാലയമല്ല, ഗ്രാമത്തിന്റെ ഹൃദയമാണ്.  ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്, ജനകീയ വിദ്യാഭ്യാസ പ്രവർത്തകൻ, സാക്ഷരതാ പ്രവർത്തകൻ, ജീവകാരുണ്യ പ്രവർത്തകൻ, പാഠപരിഷ്‌കരണ സമിതിയംഗം എന്നീ വിശേഷണങ്ങളുണ്ട്. കൊടക്കാട് ഗവ.വെൽഫെയർ യു.പി സ്‌കൂൾ ആയിരുന്നു, കൊടക്കാട് മാഷിന്റെ ആശയങ്ങളുടെ പരീക്ഷണശാല. പതിമൂന്ന് വർഷം കൊണ്ട് നടത്തിയ നവമാതൃകകൾ കണ്ടറിയാൻ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും എത്തിയ വിദ്യാഭ്യാസ പ്രവർത്തകർ നിരവധി. മൈസൂർ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷനിൽ നടന്ന പാഠപുസ്‌തക പരിഷ്‌കരണ ശില്പശാലയിലേക്ക് ക്ഷണിച്ചു. ഡി.പി.ഇ.പി.യും ശിശുകേന്ദ്രീകൃത പാഠ്യപദ്ധതിയും ആവിഷ്‌കരിക്കുന്നതിന്റെ പ്രാഥമിക ചർച്ചയിൽ കൊടക്കാട് മാതൃകയായിരുന്നു കൈപ്പുസ്തകം. മുൻരാഷ്ട്രപതി അബ്‌ദുൾകലാം അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ വേർപാടിൽ അരയി സ്‌കൂൾ അനുശോചിച്ചത് ഒരാ‌ഴ്‌ച അധിക പിരീഡ് എടുത്തുകൊണ്ടാണ്.

എന്റെ  പാത്രം നിനക്ക് കണ്ണാടി

ഒരുദിവസം കുട്ടികളോട് കൊടക്കാട് നാരായണൻ മാഷ് ഒരു കഥ പറഞ്ഞു, മഹാകവി തിരുവള്ളുവരുടെ കഥ. മഹാകവി ഭക്ഷണം കഴിക്കാൻ നേരത്ത് അദ്ദേഹത്തിന്റെ ഭാര്യക്ക് ജോലിയുണ്ട്. ഒരു സ്‌ഫടിക പാത്രത്തിൽ  നിറയെ ശുദ്ധജലവും  അതിൽ മുനയുള്ള ഒരു ഈർക്കിലും തയ്യാറായാലേ കവി ഭക്ഷണം കഴിക്കുള്ളൂ. ആഹാരം കഴിക്കുമ്പോൾ അബദ്ധത്തിലെങ്ങാനും ഒരന്നം നിലത്തുവീണാൽ കുത്തിയെടുത്ത് വെള്ളത്തിൽ താഴ്‌ത്തി കഴുകിയതിനുശേഷം ഉപയോഗിക്കാനാണ് 'മുള്ളും വെള്ളവും." അത്ര ശ്രദ്ധയുള്ളതുകൊണ്ട് ഒരന്നവും പാഴായില്ല, വെള്ളത്തിന്റെയോ ഈർക്കിലിന്റെയോ ആവശ്യവും വന്നില്ല. ഈ കഥ പറഞ്ഞുനിർത്തിയ മാഷ് ഒരു പദ്ധതിയും പ്രഖ്യാപിച്ചു. 'എന്റെ പാത്രം നിനക്ക് കണ്ണാടി" ഉച്ചഭക്ഷണത്തിനുശേഷം പാത്രം കഴുകുന്നതിനുമുമ്പ് ഓരോ കുട്ടിയും അടുത്ത സഹപാഠിയുടെ നേരെ പാത്രം കാണിക്കണം. പാത്രത്തിൽ കൂട്ടുകാരുടെ മുഖം തെളിഞ്ഞുകാണണം. കണ്ണാടി പോലെ  തെളിഞ്ഞ പാത്രത്തിൽ ചിരിക്കുന്ന മുഖം കാണുമ്പോൾ രണ്ടുപേരും മതിമറന്ന് ചിരിക്കും. ഒരന്നം പോലും പാഴാക്കുന്നില്ല. പാത്രം കഴുകാൻ ഇത്തിരി വെള്ളം മാത്രം മതി. വിവിധ സ്‌കൂളുകളിൽ നടപ്പിലാക്കിയ പദ്ധതികളാണ് ബാരയിലൊരായിരം മേനി, മുഴക്കോത്ത് മികവിന്റെ മുഴക്കം, കാഞ്ഞിരപ്പൊയിൽ:കാര്യക്ഷമതയിലേക്ക് ഒരു കാൽവയ്‌പ്പ്, മൗക്കോട്: മികവാണ് മുഖ്യം  തുടങ്ങിയവ.

kodakkad-narayanan

കാരുണ്യത്തിന്റെ 
കൊടക്കാട്  ടച്ച്

പ്രളയദുരിതാശ്വാസത്തിലേക്ക് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് വരുന്നതിന് മുമ്പ് ഒരു മാസത്തെ ശമ്പളം മുൻകൂറായി നൽകിയ മാസ്റ്റർ മറ്റൊരു തീരുമാനവും പ്രഖ്യാപിച്ചു. സേവനകാലം അവസാനിക്കാനുള്ള നാലു വർഷം വരെ ഓരോ മാസവും രണ്ടു ദിവസത്തെ പൂർണ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ആകെ അഞ്ചു ലക്ഷത്തോളം രൂപ വരും. അരയിയിലെ യുവാക്കളുടെ കൂട്ടായ്‌മയായ വൈറ്റ് ആർമിയും മേലാങ്കോട്ടെയും പിലിക്കോട് കരക്കേരു ഫ്രണ്ട്സിലെയും  വിദഗ്ധരായ അമ്പതംഗ കർമ്മസേന തിരുവോണാഘോഷം മാറ്റിവച്ച് 'ഓണത്തോണി" എന്നു പേരിട്ട് തിരുവോണ നാളിൽ ഒരു പ്രത്യേക വാഹനത്തിൽ ചാലക്കുടിയിലേക്ക്  പുറപ്പെട്ടത്.  അന്നത്തെ കാഞ്ഞങ്ങാട് നഗരസഭാചെയർമാൻ വി. വി. രമേശനോടൊപ്പം ചാലക്കുടി നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീണുമായി ചർച്ച ചെയ്ത് വ്യക്തമായ ആസൂത്രണം നടത്തിയ ശേഷമാണ് യാത്ര. അഞ്ചുദിവസത്തെ പുനർനിർമ്മാണ യജ്ഞം. കൊടക്കാട് മാഷിന്റെ മാതൃകയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി. ഈ മാതൃക ജീവിതകാലമത്രയും തുടരണമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കൊവിഡ് കാലത്ത് ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുഖ്യമന്ത്രിയുടെ അഭിനന്ദനത്തിന് പാത്രമായി.

പാലക്കുന്ന് പാഠശാല

നേരമിരുട്ടിയാലും വീടണയാറില്ല മാഷ്. രാത്രി കനക്കുന്നതിന് തൊട്ട് മുമ്പ് വരെ സ്‌കൂളിലും പരിസരങ്ങളിലുമായിരിക്കും. കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ പാലിച്ചെന്ന വ്യത്യാസം മാത്രം. വീണുകിട്ടുന്ന അവധി സമയങ്ങൾ മാഷിന്റെ ശ്രമഫലമായി തുടങ്ങിയ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങളിലായിരിക്കും. ഭാര്യ  വിജയശ്രീയും എൻഡോസൾഫാൻ ശാരീരിക അവശതകൾ അനുഭവിക്കുന്ന മകൻ വരുണും മൂത്ത മകൻ അരുൺ വിജയും വീട്ടിൽ തനിച്ചാണെന്ന ആധികൾക്കിടയിലും തന്റെ സ്വപ്‌ന പദ്ധതിയായ പാലക്കുന്ന് പാഠശാലയിൽ കയറാതെ തിരിച്ച് വീട്ടിലേക്ക് മടങ്ങാറില്ല.
(ലേഖകന്റെ ഫോൺ: 94473 65611)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.