തിരുവനന്തപുരം: സാക്ഷരതാ മിഷൻ നടത്തിയ രണ്ടാം വർഷ ഹയർസെക്കന്ററി തുല്ല്യതാ പരീക്ഷയിലെ വിവാദ ചോദ്യത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എം.എസ്.എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. ഒന്നാം പിണറായി സർക്കാരിൽ ആഭ്യന്തരം മാത്രമായിരുന്നു സംഘ് പരിവാർ ഭരിച്ചിരുന്നത് എങ്കിൽ ഇപ്പോൾ സകല വകുപ്പും ഭരിക്കുന്നത് ആർ.എസ്.എസ് നേരിട്ടാണെന്ന് ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടാം വർഷ സോഷ്യോളജി ചോദ്യപ്പേപ്പറിലാണ് 'ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ' എന്ന വിവാദ ചോദ്യം ഉൾപ്പെട്ടത്. സംഭവം വിവാദമായതതോടെ ചോദ്യം തയാറാക്കിയത് തങ്ങളല്ലെന്നും ഹയർസെക്കന്ററി ബോർഡാണെന്നും സാക്ഷരതാ മിഷൻ വിശദീകരിച്ചു. സംഭവം പരിശോധിക്കുമെന്ന് ഹയർസെക്കന്ററി ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണിപ്പോഴുള്ളത്. സാക്ഷരതാ മിഷന് വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |