തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷകൾ പരിഗണിച്ച് നവംബർ ഒന്നിന് മുമ്പ് ഒരു ലക്ഷത്തിലധികം പേർക്ക് പിങ്ക് കാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പ്രതിമാസ ഫോൺഇൻ പരിപാടിയിലെ പരാതികൾ പരിശോധിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഗുരുതര രോഗം ബാധിച്ചവർക്ക് ചികിത്സാനുകൂല്യം ലഭ്യമാക്കുന്നതിനുൾപ്പെടെ സഹായകരമാകുന്നതിന് 11230 പേർക്ക് എ. എ. വൈ കാർഡുകൾ നൽകി. ഭിന്നശേഷിക്കാരായ കുട്ടികളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് നാലുചക്ര വാഹനം സ്വന്തമായുള്ളതിന്റെ പേരിൽ മുൻഗണനാ റേഷൻ കാർഡുകൾ നിഷേധിക്കില്ല. മുൻഗണനാ റേഷൻ കാർഡുകൾ കൈവശം ഉണ്ടായിരുന്നതിന്റെ പേരിൽ പിഴ ഈടാക്കാനുള്ള നടപടികൾ നിർത്തി വയ്ക്കും. അനധികൃതമായി കൈവശം വച്ചിട്ടുള്ളവർ സറണ്ടർ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഫോൺ ഇൻ പരിപാടിയിലൂടെ ജനങ്ങളിൽ അവബോധം വർധിച്ചിട്ടുണ്ടെന്നും അനർഹമായി കാർഡ് കൈവശം വച്ചിരിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കുറിച്ച് പരാതി ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് 9495998223 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |