കൊച്ചി: നോക്കുകൂലി നിരോധിച്ച് ഉത്തരവ് നിലവിലുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇക്കാര്യത്തിൽ ഡി.ജി.പിയുടെ വിശദീകരണം തേടി. നോക്കുകൂലി തുടച്ചുനീക്കണമെന്നും പറഞ്ഞു. അഞ്ചൽ അലയമണ്ണിൽ ഹോട്ടൽ നിർമ്മാണം നോക്കുകൂലിയുടെ പേരിൽ സി.ഐ.ടിയുവും ഐ.എൻ.ടി.യു.സിയും തടസപ്പെടുത്തുന്നതായി ആരോപിച്ച് പൊലീസ് സംരക്ഷണം തേടി ഹോട്ടലുടമ ടി.എസ്. സുന്ദരേശൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. ഇത് കേരളത്തിന്റെ പ്രതിച്‌ഛായ തകർക്കുകയാണെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഹർജിയിൽ പൊലീസ് മേധാവിയെ കക്ഷി ചേർത്തു. ഹർജി ഈ മാസം പത്തിനു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |