മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ആഗസ്‌റ്റ് 27ന് സമാപിച്ച വാരത്തിൽ 1,663.3 കോടി ഡോളറിന്റെ വർദ്ധനയോടെ എക്കാലത്തെയും ഉയരമായ 63,355.8 കോടി ഡോളറിലെത്തി. അന്താരാഷ്‌ട്ര നാണയനിധിയിലെ (ഐ.എം.എഫ്) ഇന്ത്യയുടെ സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്.ഡി.ആർ) വർദ്ധിച്ചതാണ് പ്രധാന കാരണം. ആഗസ്‌റ്റ് 23ന് എസ്.ഡി.ആർ ഇനത്തിൽ ഐ.എം.എഫ് ഇന്ത്യയ്ക്ക് 1,786 കോടി ഡോളർ അനുവദിച്ചുവെന്ന് കഴിഞ്ഞ ബുധനാഴ്‌ച റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 140.9 കോടി ഡോളർ താഴ്‌ന്ന് 57,160 കോടി ഡോളറിലെത്തിയെങ്കിലും എസ്.ഡി.ആർ വർദ്ധന ഇന്ത്യയ്ക്ക് നേട്ടമായി. 19.20 കോടി ഡോളർ വർദ്ധിച്ച് കരുതൽ സ്വർണ ശേഖരം 3,744.1 കോടി ഡോളറായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |