SignIn
Kerala Kaumudi Online
Saturday, 20 April 2024 4.48 AM IST

തുടർപഠനം: ആശങ്കയിൽ വിദ്യാർത്ഥികൾ

fg

കൊച്ചി: തുടർന്നിനി എന്ത് പഠിക്കണം, ബയോളജി സയൻസും കമ്പ്യൂട്ടർ സയൻസും തമ്മിലുള്ള വ്യത്യാസം എന്ത്, ഡോക്ടർ‌ ആകാൻ എന്ത് പഠിക്കണം എന്നു തുടങ്ങി നിരവധി സംശയങ്ങളിലാണ് പത്താംക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളും നിലവിൽ പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളും. തുടർപഠനത്തെ പറ്റിയും ഹയർ സെക്കൻ‌ഡറിയിലെ വിവിധ വിഭാഗങ്ങളെ പറ്റിയും കാര്യമായ ധാരണ ഇപ്പോഴുള്ള വിദ്യാർത്ഥികൾക്കില്ലെന്ന് കരിയർ ഗൈഡൻസ് കൗൺസിലർമാർ പറയുന്നു.

മുമ്പ് സ്കൂളുകളിൽ അദ്ധ്യാപകർ കോഴ്സുകളെപ്പറ്റിയും കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയങ്ങളെപ്പറ്റിയും ചർച്ച ചെയ്ത് പറഞ്ഞു മനസിലാക്കി നൽകുമായിരുന്നു. ഇപ്പോൾ അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെയുള്ള ഓൺലൈൻ ക്ലാസുകളിൽ പാഠഭാഗങ്ങൾ പഠിപ്പിക്കാനുള്ള സമയം മാത്രമേ അദ്ധ്യാപകർക്ക് ലഭിക്കുന്നുള്ളു. ഭാവിയിൽ എന്താകണം എന്ന അവ്യക്തമായ ധാരണയാണ് കുട്ടികൾക്കുള്ളതെന്നും കൗൺസിലർമാർ പറയുന്നു.

 ഗ്രൂപ്പിൽ 1,45,000 കുട്ടികൾ

തുടർ പഠനം, സാദ്ധ്യതകൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുന്നതിന് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി തലത്തിൽ ഫോക്കസ് പോയിന്റ് എന്ന പേരിൽ വാട്സാപ് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളിൽ 1,45,000 വിദ്യാർത്ഥികൾ അംഗങ്ങളാണ്. പ്ലസ് വൺ അലോട്മെന്റിനായുള്ള സഹായങ്ങളും ഗ്രൂപ്പുകളിൽ ലഭ്യമാണ്. ഗ്രൂപ്പുകളിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് അടുത്തുള്ള ഹയർ സെക്കൻഡറി സ്കൂളുമായി ബന്ധപ്പെടാം. നിലവിൽ പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സി.ജി.എ.സി എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ സംശയനിവാരണത്തിനുള്ള വിഡിയോകൾ ലഭ്യമാണ്.

ഡോ. സി.എം.അസീം

സംസ്ഥാന കോർഡിനേറ്റർ

കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസലിംഗ് സെൽ

 അവ്യക്തത മാറ്റണം

മുൻവർഷങ്ങളെ അപേക്ഷിച്ച് പഠനത്തെപ്പറ്റിയുള്ള മാർഗനിർദ്ദേശങ്ങൾ തിരക്കി വിളിക്കുന്ന വിദ്യാർത്ഥികൾ നിരവധിയാണ്. ഫോണിലൂടെ മാത്രം പ്രതിദിനം ആറിലേറെപ്പേർ വിളിക്കുന്നുണ്ട്. പല വിദ്യാർത്ഥികളുടേയും ധാരണ പത്താംക്ലാസ് കഴിഞ്ഞാൽ ബിരുദം എടുക്കാമെന്നാണ്. അതിനു മുമ്പ് പഠിക്കേണ്ട കാര്യങ്ങൾ എന്താണെന്നു ധാരണയില്ല. ഇതിന് കരിയർ ഗൈഡൻസിന്റെ പദ്ധതികൾ പ്രയോജനപ്പെടുത്തണം. അല്ലെങ്കിൽ വിദഗ്ദ്ധനായ കരിയർ ഗൈഡൻസ് കൗൺസിലറുടെ സഹായം തേടാം. എപ്പോഴും കുട്ടികൾക്ക് അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ഡോ. അരുൺ ബി.നായർ

സൈക്യാട്രിസ്റ്റ്

മെഡിക്കൽ കോളേജ്, തിരുവനന്തപുരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PLUS 2 STUDY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.