തൃശൂർ: മത്സ്യക്കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, ഫീഷറീസ് വകുപ്പുമായി സഹകരിച്ച് കൈപ്പറമ്പ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വിളവെടുക്കുമ്പോൾ പ്രാദേശികമായി ജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ 19 കുളങ്ങളിൽ 9600 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കോതകുളം, പോട്ടകുളം, പുത്തൻകുളം, പഴമുക്ക് കരിയാപ്പാടം, കൊള്ളന്നൂർ കുളം,അവണാവ് ചിറ, അഞ്ഞൂറാംകുളം, കൈതളാവ് ചിറ, കുട്ടൻതുരുത്തി, കുരിയാടി, പേരാതൃക്കോവ് ചിറകൾ, മൈലാംകുളം, കോരകുളം, പാലക്കുണ്ട് തോട്, ആരാരിക്കുളം, മുണ്ടൂർ അമ്പലംതോട്, മുതുവന്നൂർ കുളം, കാട്ടുകോൽകുളം, കുരുത്തികഴ തോട്, കൊരങ്ങുണ്ണികുളം, പെരിങ്ങന്നൂർകുളം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ മത്സ്യകൃഷി നടത്തുന്നത്. കാർപ്പാണ് നിക്ഷേപിച്ചത്.
പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പേരാമംഗലം അവണാവ് ചിറയിൽ, 1000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉഷ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം ലെനിൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |