തിരുവനന്തപുരം:വ്യാജ തോക്ക് ലൈസൻസ് കേസിൽ അറസ്റ്റിലായ പ്രതികളുമായി കരമന എസ്.എച്ച്.ഒയുടെ അന്വേഷണ സംഘം നാളെ കാശ്‌മീരിലേക്ക് പോകും. സുരക്ഷാ പ്രശ്നമുള്ളതിനാൽ എല്ലാ പ്രതികളേയും കൊണ്ട് പോകുന്നതിൽ തീരുമാനമായില്ല. രജൗരി ജില്ലയിലെ പൊലീസുമായി കേരള പൊലീസ് ബന്ധപ്പെട്ട് സജ്ജീകരണങ്ങൾ നടത്തിയെന്നാണ് സൂചന.
കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത പ്രതികളെ ഇന്നലെ പൊലീസ് കസ്റ്റഡയിൽ വാങ്ങി. പ്രതികളുടെ മൊബൈൽ ഫോണുകൾ സൈബർ സെല്ലിനെ ഏൽപ്പിച്ചു. ദേശീയ ഏജൻസികളുൾപ്പടെ ചോദ്യം ചെയ്‌തതിൽ ഇവർക്ക് മറ്റ് ബന്ധമില്ലെന്നാണ് നിഗമനം. എന്നാൽ കാശ്‌മീരിൽ ഇവർക്ക് തോക്കും വ്യാജ ലൈസൻസും ഏർപ്പെടുത്തിയവർക്ക് ഏതെങ്കിലും സംഘവുമായി ബന്ധമുണ്ടാകാമെന്ന് സംശയിക്കുന്നു.ഇതേ പറ്റി കേന്ദ്ര രഹസ്യാനേഷ്വണ വിഭാഗവും കാശ്മീരിൽ അന്വേഷണം നടത്തുന്നുണ്ട്.തോക്കും ലൈസൻസും വാങ്ങിക്കൊടുത്ത ജമ്മുവിലെ ഏജന്റിന്റെ വിവരങ്ങളും പ്രതികൾ പൊലീസിന് നൽകിയിട്ടുണ്ട്.ഇവരുടെ ആധാർ കാർഡ് ഉൾപ്പെടെ എല്ലാ രേഖകളും പരിശോധിക്കാൻ പൊലീസിലെ വിദഗ്ദ്ധ സംഘത്തിനും കേന്ദ്ര സംഘത്തിനും കൈമാറിയിട്ടുണ്ട്. മുമ്പ് ഇവരുടെ അതേ ജോലി ചെയ്തവരെ പറ്റിയുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു. ഇവരെ റിക്രൂട്ട് ചെയ്യുന്ന മഹാരാഷ്ട്രയിലെ എസ്എസ്.വി എന്ന കമ്പനിയുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |