തിരുവനന്തപുരം: കിഴക്കേകോട്ടയിൽ നിർമ്മിക്കുന്ന ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണ പുരോഗതി മേയർ ആര്യ രാജേന്ദ്രൻ സ്ഥലം സന്ദർശിച്ച് വിലയിരുത്തി. ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മേയർ അധികൃതരോട് നിർദ്ദേശിച്ചു. സംസ്ഥാനത്തെ ഏറ്റവും വലുതും ലിഫ്റ്റുള്ള ആദ്യത്തെ ഓവർബ്രിഡ്ജും ഇതായിരിക്കും. നാല് കോടി രൂപ ചെലവിലാണ് 102 മീറ്രർ നീളമുള്ള ബ്രിഡ്ജിന്റെ നിർമ്മാണം. 60 ശതമാനം ജോലികൾ പൂർത്തിയാക്കിയെന്നും നവംബറോടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമ്മാണ കമ്പനിയായ ആക്‌സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ പറഞ്ഞു. നിലവിൽ രാത്രിയും പകലുമായി ജോലികൾ പുരോഗമിക്കുന്നുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ചെയർപേഴ്സൺ, നഗരസഭാ സെക്രട്ടറി എന്നിവരും മേയറോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |