ഇറ്രലിക്ക് സമനില, സ്പെയിന് തോൽവി
ലണ്ടൻ: യൂറോപ്യൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ജർമ്മനിയും ഇംഗ്ലണ്ടും ജയം നേടിയപ്പോൾ യൂറോചാമ്പ്യൻമാരായ ഇറ്റലി സമനിലയിൽ കുരുങ്ങി. അതേസമയം സ്പെയിൻ സ്വീഡനോട്തോറ്റു.
ഇംഗ്ലണ്ട് ഹങ്കറിയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് കീഴടക്കിയത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമായിരുന്നു രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ഗോൾ മഴപെയ്യിച്ചത്. റഹിം സ്റ്റെർലിംഗ്, ഹാരി കേൻ, ഹാരി മഗ്യൂർ, ഡെക്ലൻ റൈസ് എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. ജയത്തോടെ ഗ്രൂപ്പ് ഐ യിൽ കളിച്ച 4 മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് 12 പോയന്റുകളുമായി ഒന്നാം സ്ഥാനത്താണ്. പോളണ്ടാണ് രണ്ടാമത്. പോളണ്ട് 4-1ന്അൽബേനിയയെ കീഴടക്കി. വെർണറും സനെയും നേടിയ ഗോളുകളുടെ മികവിൽ ലീച്ചെൻസിനെയാണ് ജർമ്മനി തോൽപ്പിച്ചത്. ഗ്രൂപ്പ് ജെയിൽ അർമേനിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ജർമ്മിനി. ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനക്കാരായ ബൽജിയം 5-2ന് എസ്റ്റോണിയയെ തോൽപ്പിച്ചു.
ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ ഇറ്റലിയെ ബർഗേറിയയാണ് 1-1ന് സമനിലയിൽ തളച്ചത്. ഗ്രൂപ്പ് ബിയിൽ സ്പെയിനെ 2-1ന് കീഴടക്കി സ്വീഡൻ ഒന്നാം സ്ഥാനത്തെത്തി.
ഇംഗ്ലീഷ് താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം
ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ തകർപ്പൻ ജയം നേടിയ ഇംഗ്ലണ്ടിന്റെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് ഹങ്കേറിയൻ ആരാധകർ.
ഇംഗ്ലണ്ട് താരങ്ങളായ റഹീ സ്റ്റെർലിംഗിനെയും ജൂഡ് ബെല്ലിംഗ്ഹാമിനെയും കാണികൾ മോശം വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിച്ചതായി ഐ ടിവിയുടെയും സ്കൈ സ്പോർട്സിന്റെയും പിച്ച്സൈഡ് റിപ്പോർട്ടർമാർ വെളിപ്പെടുത്തി.. കളിക്ക് മുമ്പ് ഇംഗ്ലണ്ട് താരങ്ങൾ വർഗ്ഗീയതയ്ക്കെതിരെ മൈതാനത്ത് മുട്ടുകുത്തിയിരുന്നപ്പോഴും സ്റ്റേഡിയത്തിൽ നിന്ന് കൂക്കിവിളികൾ ഉയർന്നിരുന്നു.
റഹിം സ്റ്റെർലിംഗിന്റെഗോളാഘോഷത്തിന് നേരെ കുപ്പിയേറുണ്ടായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |