ന്യൂഡൽഹി: ഹൈക്കോടതിയിലേക്ക് എട്ട്പേരെക്കൂടി പുതുതായി ജഡ്ജിമാരായി ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. സെപ്‌തംബർ ഒന്നിന് ചീഫ് ജസ്‌റ്റിസ് എൻ.വി രമണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊളീജിയം യോഗത്തിൽ വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ ജസ്‌റ്റിസ് ഡി.ശ്രീദേവിയുടെ മകനും അഭിഭാഷകനുമായ ബസന്ത് ബാലാജി, ഹൈക്കോടതി രജിസ്‌റ്റാർ ജനറലായ സോഫി തോമസ് എന്നിവരുൾപ്പടെ എട്ട്പേരെയാണ് ജഡ്‌ജിമാരാക്കുക.
ടി.കെ അരവിന്ദ കുമാർ ബാബു, സഞ്ജീത കെ അറയ്‌ക്കൽ, ശോഭ അന്നമ്മ ഈപ്പൻ എന്നിവർക്ക് പുറമേ ജുഡീഷ്യൽ ഓഫീസർമാരായ സി.ജയചന്ദ്രൻ, പി.ജി. അജിത്‌കുമാർ, സി.എസ് സുധ എന്നിവരെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്‌തു.
എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളിൽ ഗവണ്മെന്റ് പ്ളീഡർമാരായവരാണ് ഇതിൽ നാലുപേർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ഗവണ്മെന്റ് പ്ളീഡറായിരുന്നു ടി.കെ അരവിന്ദ കുമാർ ബാബു. വി.എസ് മുഖ്യമന്ത്രിയായ കാലത്തും പ്രവർത്തിച്ചിട്ടുണ്ട്. വി.എസ് സർക്കാരിന്റെ കാലത്ത് സീനിയർ ഗവണ്മെന്റ് പ്ളീഡറായിരുന്നു ബസന്ത് ബാലാജി. ശോഭ അന്നമ്മ ഈപ്പൻ, സഞ്ജിത കെ.അറയ്‌ക്കൽ എന്നിവർ ഉമ്മൻചാണ്ടിയുടെ കാലത്ത് ഗവണ്മെന്റ് പ്ളീഡർമാരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |