കൊച്ചി: ടൂറിസം പ്രോത്സാഹിപ്പിക്കാൻ ബീച്ച് വാട്ടർ വില്ലകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം നിക്ഷേപക സമ്മേളനം നടത്തി. മിനിക്കോയിയിൽ 150, കടമത്ത് 110, സുഹേലിയിൽ 110 എന്നിങ്ങനെയാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ വില്ലകൾ നിർമ്മിക്കുക. ജൂലായിൽ പദ്ധതിക്കായി ആഗോള ടെണ്ടർ വിളിച്ചിരുന്നു. നിക്ഷേപകർക്ക് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് സമ്മേളനം നടത്തിയത്.
നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ്, ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവരും ലക്ഷദ്വീപിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ലക്ഷദ്വീപിലെ ടൂറിസം സാദ്ധ്യതകളെക്കുറിച്ച് അമിതാഭ് കാന്ത്, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവ് എ. അൻപരശ് എന്നിവർ സംസാരിച്ചു.
സെപ്തംബർ 17ന് ലേലം നടക്കും. നിർമ്മാണത്തിന് മൂന്ന് വർഷം ലഭിക്കും. 72 വർഷത്തേക്കുള്ള നടത്തിപ്പ് ചുമതലയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. നിക്ഷേപകരുമായി തുല്യപങ്കാളിത്തത്തിൽ പ്രവർത്തിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |