കാബൂൾ : കാബൂളിൽ മൂന്ന് ദിവസമായി നടക്കുന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചു വിടുന്നതിനായി താലിബാൻ കണ്ണീർ വാതക ഷെൽ പ്രയോഗിക്കുകയും, സ്ത്രീകളെ മർദ്ദിക്കുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത റാബിയ സാദത്തിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. താലിബാൻ ഭരണത്തിൻ കീഴിൽ അവകാശങ്ങൾ തേടിയാണ് സ്ത്രീകൾ പ്രതിഷേധം നടത്തുന്നത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള വഴി തടയുകയും സമരക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി തുടർച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാൻ സ്ത്രീകൾ രാജ്യത്ത് തെരുവിലിറങ്ങുന്നത്. വിദ്യാഭ്യാസം നേടാനും ജോലിയിൽ തുടരാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതിനൊപ്പം ഭരണ നിർവഹണത്തിനായുള്ള തിരഞ്ഞെടുപ്പ് അവകാശങ്ങളും ഇവർ ആവശ്യപ്പെടുന്നുണ്ട്.
Look to the footage:
— Zaki Daryabi (@ZDaryabi) September 4, 2021
What is happening with #women marches in #Kabul.
It seems civilian and political protest are not allow any more.
Taliban trying to stop women march which happening second day in row. #Afghanistan pic.twitter.com/vqa8QONLOj
അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് താലിബാൻ ഇപ്പോൾ. ലോകം മുഴുവൻ തങ്ങളെ ഉറ്റു നോക്കുന്നതിനാലാണ് സ്ത്രീകളുടെ പ്രതിഷേധത്തെ ക്രൂരമായി അടിച്ചമർത്താതെ ഭീകരർ ക്ഷമകാട്ടുന്നത്.
#Women march in #Kabul stopped by #Taliban’s violence. #Afghanistan pic.twitter.com/5UmAJNejEV
— Zaki Daryabi (@ZDaryabi) September 3, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |