തിരുവനന്തപുരം: താലിബാൻ അനുകൂല നിലപാടെടുക്കുന്നവരാണ് 1921ലെ മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയമാണ് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്നത്. ഭഗത് സിംഗും വാരിയൻകുന്നനും ഒരുപോലെയാണെന്ന് പറയുന്ന സ്പീക്കറുള്ള നാടാണിത്. തിരുവനന്തപുരത്ത് ലൈസൻസ് ഇല്ലാത്ത തോക്കുമായി കാശ്മീർ സ്വദേശികളെ പിടിച്ചത് ഗൗരവമായി കാണണം. ഭീകര സംഘടനകൾക്കു വേണ്ടി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്‌സേഞ്ചുമായി ബന്ധമുള്ള കേസിൽ എറണാകുളം കാക്കനാട് നിന്നും തെലുങ്കാന പൊലീസാണ് പ്രതിയെ പിടിച്ചത്. സ്വർണക്കള്ളക്കടത്തുമായി ബന്ധമുള്ള സമാന്തര ടെലിഫോൺ എക്‌സേഞ്ച് പാകിസ്ഥാനിൽ നിന്നാണ് നിയന്ത്രിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളും സമാന്തര ടെലിഫോൺ എക്‌സേഞ്ച് ഉപയോഗിച്ചു. കേരള പൊലീസ് നിഷ്‌ക്രിയമായി എല്ലാം നോക്കിനിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |